പതിനഞ്ചുകാരിയെ പീഡിപ്പിച്ച മുത്തച്ഛന്  12 വര്‍ഷം തടവ്  

കാഞ്ഞങ്ങാട്: കാസര്‍കോട്ട് കൊച്ചുമകളെ പീഡിപ്പിച്ച കേസില്‍ മുത്തച്ഛന് വിവിധ വകുപ്പുകളിലായി 12 വര്‍ഷം തടവ്. 70-കാരനെയാണ്  ഹൊസ്ദുര്‍ഗ് അതിവേഗ കോടതി  ജഡ്ജ് സി.സുരേഷ് കുമാര്‍ തടവ് ശിക്ഷ വിധിച്ചത്.  വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ രജിസ്റ്റര്‍ ചെയ്ത പോക്സോ കേസിലാണ് നടപടി.

2017-ലാണ് പീഡനം നടന്നത്. 15 വയസ്സുകാരിയായ മകളെ മുത്തച്ഛന്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു കേസ്. ഇന്ത്യന്‍ ശിക്ഷാനിയമം 354 (എ) പ്രകാരം രണ്ടുവര്‍ഷം, പോക്‌സോ നിയമപ്രകാരം രണ്ടുവകുപ്പുകളിലായി അഞ്ചുവര്‍ഷം വീതവുമാണ് ശിക്ഷ.

ശിക്ഷ ഒന്നിച്ച് അഞ്ചുവര്‍ഷം അനുഭവിച്ചാല്‍ മതി. 20,000 രൂയാണ് പിഴയടയ്ക്കേണ്ടത്. പിഴയടച്ചില്ലെങ്കില്‍ മൂന്നുമാസംകൂടി തടവ് ശിക്ഷ അനുഭവിക്കണം.  പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി.ബിന്ദു ഹാജരായി.

LatestDaily

Read Previous

സിപിഎം ഫണ്ട് തിരിമറി; പയ്യന്നൂര്‍ എം.എല്‍.ഏ ഉള്‍പ്പെടെ ആറു പേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്‌

Read Next

നോട്ടിരട്ടിപ്പ് സംഘം പിടിയിൽ