രഹസ്യ സംഗമത്തിനിടെ പിടിയിലായ സിപിഎം പ്രവർത്തകരെ പാർട്ടി പുറത്താക്കി

കാഞ്ഞങ്ങാട് : രഹസ്യബന്ധമാരോപിച്ച് നാട്ടുകാർ പിടികൂടിയ സിപിഎം പ്രവർത്തകരെ പാർട്ടിയിൽ നിന്നും പുറത്താക്കിയതായി സിപിഎം ജില്ലാ കമ്മിറ്റി പത്രക്കുറിപ്പിൽ വ്യക്തമാക്കി. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ചാലിങ്കാൽ കേളോത്ത് സിപിഎം പ്രവർത്തകയായ യുവതിയെയും, സിപിഎം പ്രവർത്തകനായ യുവാവിനെയും നാട്ടുകാർ യുവതിയുടെ വീട്ടിൽ നിന്നും പിടികൂടിയത്. സിപിഎം കേളോത്ത് ബ്രാഞ്ച് അംഗങ്ങളായ യുവതീയുവാക്കളെയാണ് സിപിഎം ജില്ലാ കമ്മിറ്റി പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കിയത്.

പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന പ്രവർത്തനങ്ങളിലേർപ്പെട്ടുവെന്നാരോപിച്ചാണ് പുറത്താക്കൽ. സിപിഎം അംഗമായ യുവതിയുടെ വീട്ടിൽ നിന്നാണ് യുവാവിനെ നാട്ടുകാർ രാത്രിയിൽ പിടികൂടിയത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിക്കുകയും  ചെയ്തു. വിധവയായ സിപിഎം പ്രവർത്തകയുടെ വീട്ടിൽ നിന്നാണ് പാർട്ടി സൈബർ പോരാളി കൂടിയായ യുവാവിനെ  നാട്ടുകാർ പിടികൂടിയത്.  യുവാവിന്റെ വാഹനം വീട്ടുപരിസരത്ത് കണ്ടതിനെത്തുടർന്നാണ് നാട്ടുകാർ വീടു വളഞ്ഞത്.

യുവാവ് യുവതിയുടെ വീട്ടിലെ നിത്യ സന്ദർശകനായിരുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം. പാർട്ടി അംഗം കൂടിയായ യുവാവിന്റെ വഴിവിട്ട നീക്കത്തിനെതിരെ സിപിഎം പ്രവർത്തകർ മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും, യുവതീ യുവാക്കൾ ഇത് അവഗണിക്കുകയായിരുന്നു. യുവതിയും യുവാവും തമ്മിൽ ദീർഘ നാളായി രഹസ്യ ബന്ധമുണ്ടായിരുന്നു.

ഇവരുടെ ബന്ധം നാട്ടിൽ ചർച്ചയായിരുന്നു. സിപിഎം അംഗങ്ങൾ തമ്മിലുള്ള രഹസ്യ ബന്ധം പാർട്ടിക്ക് നാണക്കേടുണ്ടാക്കിയിരുന്നു. ഏറ്റവുമൊടുവിൽ നാട്ടുകാർ ഇവരുടെ രഹസ്യ സമാഗമം കയ്യോടെ പിടികൂടിയതോടെയാണ് സംഭവം നാട്ടിൽ പാട്ടായത്. യുവതിയുടെ സമ്മതത്തോടെയായിരുന്നു യുവാവ് രാത്രികാലങ്ങളിൽ അവരുടെ വീട്ടിലെ സന്ദർശകനായത്.

LatestDaily

Read Previous

മടിക്കൈ സിപിഎം ബ്രാഞ്ചിൽ വാക്കേറ്റം

Read Next

ടി. പത്മനാഭന്റെ കഥകൾ ശ്രേഷ്ഠം : ഗോവ ഗവർണ്ണർ ശ്രീധരൻ പിള്ള