ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പള്ളിക്കര : യുവ ഭർതൃമതിയും മാതാവും ഒരു വയസ്സുള്ള ആൺകുട്ടിയും പള്ളിപ്പുഴയിലുള്ള ഭർതൃഗൃഹത്തിൽ ഒരു ദിവസം മുഴുവൻ അന്നപാനീയങ്ങൾ ഒഴുവാക്കി നിരാഹാരം കിടന്നു. പള്ളിക്കര പള്ളിപ്പുഴയിലെ പ്രമാണി അബ്ദുൾ ഖാദറിന്റെ വീടിന്റെ സിറ്റൗട്ടിലാണ് അബ്ദുൾ ഖാദറിന്റെ പ്രവാസിയായ മകൻ ഖാലിദിന്റെ ഭാര്യയും മാതാവും കുട്ടിയും കിടന്നത്.
ബദിയടുക്ക സ്വദേശിനിയായ യുവ ഭർതൃമതി ഭർത്താവ് ഖാലിദിനും കുടുംബത്തിനും എതിരെ ഗാർഹിക പീഡനത്തിന് നൽകിയ കേസ്സ് കാസർകോട് കോടതിയിലാണ്.അതിനിടയിൽ തന്നെയും കുട്ടിയേയും ഭർതൃ വീട്ടിൽ താമസിപ്പിക്കണമെന്ന ആവശ്യവുമായിട്ടാണ് കഴിഞ്ഞ ദിവസം യുവ ഭർതൃമതിയും മാതാവും പള്ളിപ്പുഴയിലുള്ള ഭർതൃഗൃഹത്തിലെത്തിയത്. യുവതിയും മാതാവും കുട്ടിയും വീട്ടുമുറ്റത്തെത്തിയ ഉടൻ ഖാലിദിന്റെ പിതാവ് അബ്ദുൾ ഖാദറും ഭാര്യയും വീടു പൂട്ടി മാറിനിന്നു.
ഇതുമൂലം യുവതിക്ക് വീട്ടിനകത്ത് കടക്കാൻ സാധിച്ചില്ല.ഞായറാഴ്ച വൈകീട്ടും വീടുപൂട്ടിപ്പോയവർ തിരിച്ചെത്താതിരുന്നതിനാൽ യുവതിയും മാതാവും തിരിച്ചുപോവുകയായിരുന്നു. ഒന്നുകിൽ ഭർത്താവ് തന്നെ സ്വീകരിക്കണം അതല്ലെങ്കിൽ 25 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കണമെന്നാണ് യുവ ഭർതൃമതിയുടെ ആവശ്യം.