ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ചിറ്റാരിക്കാൽ: ഈസ്റ്റ് എളേരി പഞ്ചായത്തിലെ പട്ടയങ്ങാനം കോളനിയിൽ താമസിക്കുന്ന കോവിഡ് ബാധിതനായ കരിന്തളം സ്വദേശിയുടെ പ്രാഥമിക സമ്പർക്കപ്പട്ടിക പുറത്തിറക്കിയതോടെ മലയോര മേഖല ഭീതിയിൽ. കരിന്തളം സ്വദേശിയുമായ പ്രാഥമിക സമ്പർക്കമുണ്ടായ 13 പേരുടെ വിവരങ്ങൾ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ഇവരിൽ 2 ഓട്ടോ ഡ്രൈവർമാർ കൂടി ഉൾപ്പെട്ടതാണ് ആശങ്ക വർദ്ധിപ്പിച്ചത്. ഭാര്യയുടെ പ്രസവ ചികിത്സയ്ക്കായി കരിന്തളം സ്വദേശി കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലാണ് ആദ്യമെത്തിയത്.
ഗർഭിണിക്ക് വിദഗ്ദ ചികിത്സ ആവശ്യമായതിനാൽ പിന്നീട് പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുകയായിരുന്നു. ആശുപത്രി ആവശ്യങ്ങൾക്കായി യുവാവ് സഞ്ചരിച്ച 2 ഓട്ടോറിക്ഷകളുടെ ഡ്രൈവർമാരാണ് പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളത്. പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളവർ എത്ര പേരുമാരുമായി സമ്പർക്കം പുലർത്തിയിട്ടുണ്ടെന്നും വ്യക്തമല്ല. കോവിഡ് ബാധിതന്റെ സമ്പർക്ക പട്ടികയിലുള്ളവരെല്ലാം ക്വാറന്റൈനിലാണ്.
ഈസ്റ്റ് എളേരി പഞ്ചായത്തിലെ 15-ാം വാർഡിൽപ്പെട്ട പട്ടയങ്ങാനം കോളനി പൂർണ്ണമായി അടച്ചിട്ട നിലയിലാണ്. കടുമേനിയിൽ കടകൾ തുറക്കുന്നതിലും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. മലയോരത്ത് ആദ്യമായാണ് ഒരാൾക്ക് സമ്പർക്കം വഴി കോവിഡ് ബാധ ഉണ്ടായത്. കരിന്തളം സ്വദേശിക്ക് രോഗം എവിടെ നിന്ന് പകർന്നെന്ന് വ്യക്തമല്ല. ഇദ്ദേഹത്തിന്റെ പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളവരിൽ ഭൂരിഭാഗവും ബന്ധുക്കളാണ്.