ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ലാപ്്ടോപ്പും സ്്കൂട്ടിയുമടക്കം സകലതും വിന്ധ്യ വിറ്റുതുലച്ചു
കാഞ്ഞങ്ങാട്: ജീവിതമവസാനിപ്പിച്ച കാഞ്ഞങ്ങാട് അരയി സ്വദേശിനി വിന്ധ്യയെ 30, കാമുകൻ വിനീത് വശീകരിച്ചത് മയക്കുമരുന്ന് നൽകി. കഞ്ചാവ്, എംഡിഎംഎ ഉൾപ്പെടെയുള്ള മയക്കുമരുന്നുകൾ നൽകിയാണ് മുപ്പത്തിയഞ്ചുകാരനായ വിനീത് വിന്ധ്യയെ വശീകരിച്ച് സ്വന്തമാക്കിയത്. കാഞ്ഞങ്ങാട്ടെ രാജ് റസിജഡൻസി ചതുർനക്ഷത്ര ഹോട്ടലിൽ ഏഴുവർഷക്കാലം അക്കൗണ്ടന്റായി ജോലി നോക്കിയ വിന്ധ്യ കാസർകോട് കാറടുക്ക വില്ലേജിലെ കാടകം സ്വദേശിനിയാണ്.
പ്ലസ്ടു കഴിഞ്ഞ ശേഷം കണ്ണൂരിൽ രണ്ടുവർഷക്കാലം അക്കൗണ്ടന്റ് കോഴ്സ് പാസ്സായ ശേഷം കാസർകോട് പുതിയ ബസ് സ്റ്റാന്റിൽ പ്രവർത്തിക്കുന്ന ന്യൂ പവർടെക്ക് എന്ന ഇലക്ട്രിക്കൽ സ്ഥാപനത്തിൽ ജോലി ചെയ്യുമ്പോഴാണ്, യുവതിയെ അജാനൂർ അടോട്ട് സ്വദേശി ഉണ്ണിക്കൃഷ്ണൻ വിവാഹം ചെയ്തത്. ഉണ്ണി കാസർകോട്ട് കെഎസ്ഇബിയിൽ ഉദ്യോഗസ്ഥനാണ്. അരയിയിൽ ആദ്യം വാടകവീട്ടിലായിരുന്നു ദമ്പതികൾ. പിന്നീട് അരയിയിൽ സ്വന്തമായി വീടുവെച്ചു.
2013 മുതൽ അലാമിപ്പള്ളി രാജ്റസിഡൻസി ഹോട്ടലിൽ വിന്ധ്യ അക്കൗണ്ടന്റായി ജോലിയിലുണ്ട്. ബാർ ഹോട്ടലിൽ ഇടയ്ക്കിടെ മദ്യപിക്കാനെത്തുന്ന വിനീത് ചീമേനി നിടുമ്പ സ്വദേശിയാണ്. ഉദുമ മുല്ലച്ചേരിയിൽ താമസിക്കുന്ന ജ്യോതിയാണ് വിനീതിന്റെ ഭാര്യ. ഈ ബന്ധത്തിൽ ഒരു കുട്ടിയുണ്ട്. രാജ് റസിഡൻസി ചതുർ നക്ഷത്ര ഹോട്ടലിൽ മദ്യപിക്കാനെത്താറുള്ള വിനീത് പലപ്പോഴായി ഈ ഹോട്ടലിൽ മുറിയെടുത്ത് താമസിക്കാറുമുണ്ട്. ഹോട്ടൽ അക്കൗണ്ടന്റായ വിന്ധ്യയെ വിനീത് എങ്ങനെ പരിചയപ്പെട്ടുവെന്നതാണ് പലർക്കും അത്ഭുതം. സ്വന്തം നിസാൻ കാറിലാണ് വിനീത് ഹോട്ടലിൽ വരാറുള്ളത്.
ഹോട്ടൽ പാർക്കിംഗിൽ നിർത്തിയിട്ടിരുന്ന വിനീതിന്റെ കാറിൽ ഒരു ദിവസം വിന്ധ്യ കയറിപ്പോകുന്നത് ഹോട്ടൽ ജീവനക്കാരിൽ ഒരാൾ നേരിൽ കണ്ടപ്പോഴാണ് വിനീത്–വിന്ധ്യ രഹസ്യ ബന്ധം പുറത്തുവന്നത്. ഭർത്താവ് ഉണ്ണികൃഷ്ണൻ രാത്രി ഡ്യൂട്ടിക്ക് പലപ്പോഴും കാസർകോട്ടായിരുന്ന ദിവസങ്ങളിൽ, വിനീത് രാത്രി കാറുമായി അരയിലുള്ള വീട്ടിലുമെത്തിയിരുന്നു. വിന്ധ്യയ്ക്ക് അക്കൗണ്ട്സ് ജോലിയിൽ താൽപ്പര്യം കുറഞ്ഞതോടെയാണ് ഹോട്ടലുടമ ജോലിയിൽ നിന്ന് ഒഴിവാക്കിയത്.
പിന്നീട് ജോലിക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് പോകാറുള്ള യുവതി വിനീതിനൊപ്പം പയ്യന്നൂർ ഭാഗങ്ങളിൽ ഹോട്ടൽ മുറികളിൽ തങ്ങിയതായി പുറത്തുവന്നത് ഇപ്പോഴാണ്.2012 മാർച്ച് 22 നാണ് വിന്ധ്യയുടെ കഴുത്തിൽ ഉണ്ണികൃഷ്ണൻ താലി ചാർത്തിയത്. അല്ലലൊന്നുമില്ലാതെ പോയ ജീവിതത്തിൽ 2 വർഷം മുമ്പാണ് വിള്ളലുകൾ വീണത്. വിന്ധ്യ പലപ്പോഴും ഭർത്താവിനെ അനുസരിക്കാതെ തന്നിഷ്ടത്തിൽ മുന്നോട്ടു പോവുകയും, യുവതിയിൽ കാതലായ സ്വഭാവ മാറ്റങ്ങളുണ്ടായിട്ടും, ഭാര്യയെ ആവശ്യത്തില
ധികം വിശ്വസിച്ച ഭർത്താവ് ഉണ്ണികൃഷ്ണൻ എല്ലാം ക്ഷമിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ലോക്ഡൗൺ കാലത്തു പോലും വിന്ധ്യയെ കാമുകൻ വിനീത് വീട്ടിൽ നിന്ന് ഇറക്കിക്കൊണ്ടുപോയിട്ടുണ്ട്. മയക്കുമരുന്ന് ഉപയോഗം കൂടി വന്നതോടെ വിന്ധ്യയ്ക്ക് സ്വന്തം മകനെപ്പോലും ശ്രദ്ധിക്കാൻ കഴിയാത്ത നില വന്നിരുന്നു. വിനീതിന്റെ വീട് ചീമേനി നിടുമ്പയിലാണ്. ചെറുവത്തൂർ, പയ്യന്നൂർ ടൗണുകളിലാണ് ഈ യുവാവിന്റെ വിഹാര കേന്ദ്രങ്ങൾ. വിന്ധ്യ ഉപയോഗിച്ചിരുന്ന ലാപ്ടോപ്പും, KL 14-T -7845 നമ്പർ ഹോണ്ട ഇരുചക്ര വാഹനവും ആർക്കോ വിറ്റു തുലച്ചതുപോലും ഭർത്താവറിയാതെയാണ്. യുവതിയുടെ സ്ക്കൂട്ടർ വാങ്ങിയ ആളെ പോലീസ് അന്വേഷിക്കുന്നുണ്ട്.
വിനീതിന്റെ നിസാൻ കാറിലാണ് ഇരുവരും കഞ്ചാവു ലഹരിയിൽ നാടൊട്ടുക്കും, പ്രണയ പരവശരായി സഞ്ചരിച്ചിട്ടുള്ളത്.വിനീതിനൊപ്പം ഹോട്ടൽ മുറികളിലും, പുറത്തും പകർത്തിയ നിരവധി സെൽഫി ചിത്രങ്ങൾ വിന്ധ്യയുടെ സെൽഫോണിലുണ്ട്. ഈ സെൽഫോൺ ആദൂർ പോലീസിന്റെ കസ്റ്റഡിയിലാണ്. വിന്ധ്യയുടെ മരണത്തിന് പൂർണ്ണ ഉത്തരവാദി വിനീതാണെന്ന് യുവതിയുടെ ഭർത്താവ് ഉണ്ണികൃഷ്ണൻ ആദൂർ പോലീസിൽ പരാതിപ്പെട്ടിട്ടുണ്ട്.