കല്ല്യോട്ട് പീഡന വിവാദം ഒതുക്കി

പെരിയ: കോൺഗ്രസ്സ് ശക്തി കേന്ദ്രമായ കല്ല്യോട്ട് സ്കൂൾ വിദ്യാർത്ഥിനിയെ കോൺഗ്രസ്സ് പ്രവർത്തകൻ കയറിപ്പിടിച്ച് അപമാനിച്ച സംഭവം ആരോരുമറിയാതെ ഒത്തുക്കി. അടുത്തിടെ  കല്ല്യോട്ട് നടന്ന പീഡനശ്രമമാണ് ഇപ്പോൾ പുറത്തുവന്നത്. കല്ല്യോട്ട് ഒാട്ടോസ്റ്റാന്റിൽ ഒാട്ടോ ഒാടിക്കുന്ന ഐഎൻടിയുസി പ്രവർത്തകനാണ് ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കയറിപ്പിടിച്ചത്.

സംഭവ സമയത്ത്  കുട്ടിയുടെ രക്ഷിതാക്കൾ ആശുപത്രിയിലായിരുന്നു.  രക്ഷിതാക്കൾ ഇതുവരെ പോലീസിൽ പരാതി നൽകിയിട്ടില്ല. പ്രശ്നം കേസ്സില്ലാതെ ഒതുക്കിത്തീർക്കാൻ പെൺകുട്ടിയുടെ രക്ഷിതാക്കൾക്ക് മേൽ കടുത്ത സമ്മർദ്ദമുണ്ട്. സംഭവം പുറത്തായതോടെ സിപിഎം സൈബർ ഗ്രൂപ്പുകളിൽ വിഷയത്തിൽ ചൂടേറിയ ചർച്ചകൾ നടക്കുന്നുണ്ട്.

ഒാട്ടോ ഡ്രൈവർക്കെതിരെ നിയമനടപടി വേണമെന്നാണ് സിപിഎമ്മിന്റെ  ആവശ്യം. അതേസമയം , ആരോപണവിധേയനായ ഒാട്ടോ ഡ്രൈവറെ ഐഎൻടിയുസി കല്ല്യോട്ട് ഒാട്ടോ സ്റ്റാന്റിൽ നിന്നും പുറത്താക്കി. പോക്സോ നിയമപ്രകാരം ജാമ്യം ലഭിക്കാത്ത കുറ്റമാണ് കോൺഗ്രസ്സ്  പ്രവർത്തകനായ ഒാട്ടോ ഡ്രൈവർ ചെയ്തിരിക്കുന്നതെങ്കിലും, പരാതി ലഭിക്കാത്തതിനാൽ പോലീസ് കേസ്സെടുത്തില്ല.

LatestDaily

Read Previous

ഗൗരിയുടെ ആത്മഹത്യയിൽ നടുങ്ങി മീങ്ങോത്ത് ഗ്രാമം

Read Next

നസ്റുദ്ദീന്റെ വേർപാടിൽ വ്യാപാരികൾ ഹർത്താലാചരിച്ചു