ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ചെറുവത്തൂർ: ചെറുവത്തൂരിൽ ദേശീയപാതയ്ക്കരികിലുള്ള സ്വകാര്യ ലോഡ്ജിൽ ചന്തേര പോലീസിന്റെ റെയ്ഡ്. ചന്തേര പോലീസ് ഇൻസ്പെക്ടർ പി. നാരായണന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നാണ് ഇന്നലെ സന്ധ്യയ്ക്ക് ലോഡ്ജിൽ റെയ്ഡ് നടന്നത്. ലോഡ്ജ് കേന്ദ്രീകരിച്ച് അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന സൂചന ലഭിച്ചതിനെത്തുടർന്ന് നടത്തിയ റെയ്ഡിൽ ലോഡ്ജിൽ നിന്നും കാസർകോട്, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂർ, പടന്ന മുതലായ പ്രദേശങ്ങളിൽ നിന്നെത്തിയ അഞ്ച് യുവതികളെ കണ്ടെത്തിയതായി സൂചനയുണ്ട്.
ചെറുവത്തൂരിന് പുറത്തുനിന്നുള്ള ഡ്രൈവർമാരെയും, ചെറുവത്തൂരിന്റെ കിഴക്കൻ പ്രദേശത്ത് നിന്നുള്ള 27 കാരനായ ജവാനെയും മുറികളിൽ നിന്നും യുവതികളോടൊപ്പം കണ്ടെത്തി. സംസ്ഥാന ഭരണകക്ഷിയിൽപ്പെട്ട പ്രാദേശിക നേതാവിന് നടത്തിപ്പ് ചുമതലയുള്ള ലോഡ്ജിൽ നിന്നാണ് ചന്തേര പോലീസ് യുവതീ യുവാക്കളെ കണ്ടെത്തിയത്. പരസ്പര സമ്മതത്തോടെയാണ് യുവതീ യുവാക്കൾ ലോഡ്ജിലെത്തിയതെന്നതിനാൽ പോലീസ് എല്ലാവരെയും കേസ്സെടുക്കാതെ വെറുതെ വിട്ടു. ലോഡ്ജുടമയ്ക്ക് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.