പോലീസുദ്യോഗസ്ഥനും ബ്യൂട്ടീഷ്യയും പിടിയിൽ

പയ്യന്നൂർ : പയ്യന്നൂർ പോലീസ് സ്റ്റേഷനിലെ അരത്തിപ്പറമ്പിൽ താമസിക്കുന്ന പോലീസുദ്യോഗസ്ഥനേയും ബ്യൂട്ടീഷ്യയായ യുവതിയേയും പോലീസുദ്യോഗസ്ഥന്റെ അരത്തിപ്പറമ്പ് വീട്ടിൽ നിന്ന് പരിയാരം പോലീസ് പിടികൂടി. സർക്കാരുദ്യോഗസ്ഥയായ ഭാര്യയും, പോലീസുദ്യോഗസ്ഥനും കാലത്ത് വീടുപൂട്ടി ജോലിക്കിറങ്ങിയതാണ്. ഭാര്യയുടെ ഒാഫീസിൽ കോവിഡ് വ്യാപിച്ചതിനെത്തുടർന്ന് ഭാര്യ ഉച്ചയ്ക്ക് 11.30-ന് ഒാഫീസിൽ നിന്ന് വീട്ടിൽ തിരിച്ചെത്തിയപ്പോൾ വീടിന്റെ മുൻവാതിൽ അകത്ത് നിന്ന് അടച്ച നിലയിൽ കണ്ടെത്തി.

പിൻവാതിലും അകത്തുനിന്ന് അടച്ചിരുന്നു. ജാലകം വഴി ഭാര്യ നോക്കിയപ്പോൾ, സ്വന്തം ബെഡ്റൂമിൽ ബ്യൂട്ടിഷ്യയും, ഭർത്താവായ പോലീസുദ്യോഗസ്ഥനെയും കണ്ടു. ഭാര്യ ഉടൻ പയ്യന്നൂർ പോലീസിൽ വിളിച്ചപ്പോൾ, വീടു നിൽക്കുന്ന സ്ഥലം പരിയാരം പോലീസ് അതിർത്തിയിലാണെന്നും വിവരം പരിയാരത്ത് അറിയിക്കാമെന്നും പയ്യന്നൂർ എസ്ഐ അറിയിച്ചു.

അൽപ്പം കഴിഞ്ഞപ്പോൾ പരിയാരം പോലീസ് എസ്ഐയും പാർട്ടിയും വീട്ടിലെത്തി വാതിൽ തുറപ്പിച്ചു. ബ്യൂട്ടിഷ്യയേയും പോസീസുദ്യോഗസ്ഥനേയും പയ്യന്നൂർ പോലീസ് സ്റ്റേഷനിലെത്തിച്ചു. തന്റെ സമ്മതത്തോടെയാണ് ഇരുവരും ലൈംഗിക ബന്ധത്തിലേർപ്പെട്ടതെന്ന് ബ്യൂട്ടീഷ്യ പോലീസിനോട് തുറന്നു പറഞ്ഞതിനനുസരിച്ച് ഇരുവരേയും വിട്ടയച്ചു.

അതിന് ശേഷം പോലീസുദ്യോഗസ്ഥൻ വീട്ടിലെത്തി കഴുത്തിൽ കയർ കുരുക്കി വെച്ച പടമെടുത്ത് താൻ ആത്മഹത്യ ചെയ്യുകയാണെന്ന് പറഞ്ഞ് ഭാര്യയുടെ ഫോണിൽ അയച്ചുകൊടുത്തു. ഭാര്യ ഇൗ വിവരം അപ്പോൾ തന്നെ പോലീസിന് നൽകി. പോലീസ് പാർട്ടി പോലീസുദ്യോഗസ്ഥന്റെ വീട്ടിൽ കുതിച്ചെത്തുമ്പോഴേയ്ക്കും പോലീസുദ്യോഗസ്ഥൻ വീടിന് പുറത്ത് ഇരിക്കുകയായിരുന്നു.

LatestDaily

Read Previous

ലഹരി മാഫിയയെ അടിച്ചമർത്താൻ പോലീസ്

Read Next

ആർട്ടിസ്റ്റ് ടി. രാഘവന്‍ അന്തരിച്ചു