കർണ്ണാടക സ്വദേശിനിയുടെ ആത്മഹത്യ : ബീഹാർ യുവാവ് അറസ്റ്റിൽ

അമ്പലത്തറ : കർണ്ണാടക സ്വദേശിനിയായ 16 കാരിയുടെ ആത്മഹത്യയ്ക്ക് കാരണമായ ലൈംഗിക പീഡനക്കേസ്സിൽ അറസ്റ്റിലായ ബീഹാർ സ്വദേശിയെ കോടതി റിമാന്റ് ചെയ്തു. ജനുവരി 3-നാണ് കർണ്ണാടക സ്വദേശിനിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ മാതാവ് അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിച്ച് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്ത് വരികയായിരുന്നു. രാവിലെ ജോലിക്ക് പോയ സ്ത്രീ 10 മണിയോടെ ഭക്ഷണം കഴിക്കാൻ ക്വാർട്ടേഴ്സിലെത്തിയപ്പോഴാണ് മകളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് പെൺകുട്ടി ലൈംഗിക പീഡനനത്തിനിരയായതായി കണ്ടെത്തിയത്. പെൺകുട്ടിയുടെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഏഴാംമൈലിലെ സ്വകാര്യ കമ്പനിയിൽ ജോലിചെയ്യുന്ന ബീഹാർ സ്വദേശി ശത്രുതനാണ് 22, പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കിയതെന്ന് കണ്ടെത്തിയത്.

പീഡനം സഹിക്കാതെ വന്നതോടെയാണ് പെൺകുട്ടി ജീവനൊടുക്കിയത്. ഇതോടെ ശത്രുതനെതിരെ പോക്സോ, ആത്മഹത്യാ പ്രേരണാക്കുറ്റം മുതലായവ ചുമത്തി അമ്പലത്തറ പോലീസ് കേസെടുത്തു. പ്രതിയെ അമ്പലത്തറ പോലീസ് ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രൻ കഴിഞ്ഞ ദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

LatestDaily

Read Previous

പിടിഏ പ്രസിഡണ്ട് സ്ഥാനത്തിൽ സിപിഎമ്മിൽ തമ്മിലടി

Read Next

ഏ.കെ.പിഏയിൽ കലാപം: ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു