ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാലയുടെ അഞ്ചാമത് ബിരുദദാന സമ്മേളനം നാളെ വൈകിട്ട് 3.30ന് നടക്കും. കേരള കേന്ദ്ര സര്‍വ്വകലാശാല പെരിയ ക്യാമ്പസ്സില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നടക്കുന്ന പരിപാടിയില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് മുഖ്യാതിഥിയാകും. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, സംസ്ഥാന തദ്ദേശ സ്വയംഭരണ എക്സൈസ് മന്ത്രി എം.വി. ഗോവിന്ദന് എന്നിവര്‍ സംബന്ധിക്കും. വൈസ് ചാന്‍സലര്‍ പ്രൊഫ.എച്ച്.വെങ്കടേശ്വരലു അധ്യക്ഷത വഹിക്കും. രജിസ്ട്രാര്‍ ഡോ. എന്‍. സന്തോഷ് കുമാര്‍, പരീക്ഷാ കണ്ട്രോളര് ഡോ.എം. മുരളീധരന് നമ്പ്യാര്‍, സര്‍വ്വകലാശാലയുടെ കോര്‍ട്ട് അംഗങ്ങള്‍,, എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗങ്ങള്‍, അക്കാദമിക് കൗണ്‍സില്‍ അംഗങ്ങള്‍, ഫിനാന്‍്സ് കമ്മറ്റി അംഗങ്ങൾ, ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളുടെ ഡീനുമാര്‍, വകുപ്പുമേധാവികള്‍, അധ്യാപകര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ സന്നിഹിതരാകും.
2018-2020 ബാച്ചിന്റെ ബിരുദദാന സമ്മേളനമാണ് നടക്കുന്നത്. 742 വിദ്യാര്‍ത്ഥികളാണ് ബിരുദം ഏറ്റുവാങ്ങാനുള്ളത്. 29 പേർക്ക് ബിരുദവും 652 പേർക്ക് ബിരുദാനന്തരബിരുദവും 52 പേർക്ക് പി.എച്ച്.ഡി ബിരുദവും ഒൻപത് പേർക്ക് പിജി ഡിപ്ലോമ ബിരുദവും നൽകി ആദരിക്കും. വിവിധ പഠന വകുപ്പുകളും വിദ്യാർത്ഥികളുടെ എണ്ണവും: ബയോകെമിസ്ട്രി ആന്റ് മോളിക്യുലാർ ബയോളജി 25, കെമിസ്ട്രി 29, കമ്പ്യൂട്ടർ സയൻസ് 22, ഇംഗ്ലീഷ് ആന്റ് കംപാരറ്റീവ് ലിറ്ററേച്ചർ 37, എക്കണോമിക്സ് 35, എജ്യൂക്കേഷൻ 40, എന്വിയോൺമെന്റൽ സയൻസ് 28, ജിനോമിക് സയൻസ് 27, ജിയോളജി 29, ഹിന്ദി ആന്റ് കംപാരറ്റീവ് ലിറ്ററേച്ചർ 27, ഇന്റർനാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്സ് 29, ഇന്റർനാഷണൽ റിലേഷൻസ് (യുജി) 29, ലോ 23, ലിംഗ്വിസ്റ്റിക്സ് 29, മലയാളം 30, മാത്തമാറ്റിക്സ് 35, ഫിസിക്സ് 23, പ്ലാന്റ് സയൻസ് 29, പബ്ലിക് അഡ്മിനിസ്ട്രേഷന് ആന്റ് പോളിസി സ്റ്റഡീസ് 36, പബ്ലിക് ഹെൽത്ത് ആന്റ് കമ്യൂണിറ്റി മെഡിസിൻ 23, സോഷ്യൽ വർക്ക് 35, യോഗ സ്റ്റഡീസ് 31, സുവോളജി 30, പിജി ഡിപ്ലോമ ഇൻ യോഗ 9, ഗവേഷണം 52. ഇതില്‍ 563 വിദ്യാര്‍ത്ഥികളാണ് പരിപാടിയില്‍ പങ്കെടുക്കുന്നതിനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. പാസ് ഉള്ളവർക്ക് മാത്രമാകും പങ്കെടുക്കാൻ അനുമതി. 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടാകണം. ചടങ്ങില്‍ രാഷ്ട്രപതിയുടെ അടുത്തുണ്ടാകുന്നവര് റാപ്പിഡ് ആന്റിജന്‍ ടെസ്റ്റും നടത്തണം. രണ്ടരക്ക് എത്തിച്ചേരണം. രാഷ്ട്രപതിയെ സ്വീകരിക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി രജിസ്ട്രാർ ഡോ. എൻ.സന്തോഷ് കുമാര്‍ പറഞ്ഞു. 17 സബ്കമ്മറ്റികള്‍ രൂപീകരിച്ച് വൈസ് ചാന്‍സലറുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തനം നടത്തിവരികയാണ്.
വൈകിട്ട് 3.20 ഓടെ രാഷ്ട്രപതി ചടങ്ങിനായി സര്‍വ്വകലാശാലയിലെത്തും. ബാന്റിന്റെ അകമ്പടിയോടെയുള്ള അക്കാദമിക് ഘോഷയാത്രയോടെ ചടങ്ങുകള്‍ ആരംഭിക്കും. രാഷ്ട്രപതി, വിവിധ സ്കൂളുകളുടെ ഡീനുമാര്‍, വൈസ് ചാന്‍സലര്‍, രജിസ്ട്രാര്‍, കണ്ട്രോളര് ഓഫ് എക്സാനമിനേഷന്‍ എന്നിവര്‍ ഘോഷയാത്രയില്‍ പങ്കെടുക്കും. പത്രസമ്മേളനത്തിൽ രജിസ്ട്രാര്‍ ഡോ.എൻ .സന്തോഷ് കുമാര്‍, കണ്ട്രോളര് ഓഫ് എക്സാമിനേഷൻ ഡോ.എം.മുരളീധരൻ നമ്പ്യാർ, ഡീന്‍ അക്കാദമിക് ഡോ.അമൃത് ജി കുമാർ, പബ്ലിക് റിലേഷൻസ് ഓഫീസർ കെ.സുജിത്ത്, മീഡിയ ആന്റ് പബ്ലിസിറ്റി കമ്മറ്റി കണ്‍വീനര്‍ ഡോ.ടി.കെ. അനീഷ് കുമാര്‍ തുടങ്ങിയവർ പങ്കെടുത്തു.