പെരിയ ഇരട്ടക്കൊല; മുൻ എംഎൽഏ കെ. വി. കുഞ്ഞിരാമനെ പ്രതി ചേര്‍ത്തു

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിൽ ഉദുമ മുന്‍ എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ഉദുമ കെ.വി. കുഞ്ഞിരാമനെ സിബിഐ പ്രതി ചേര്‍ത്തു. കേസിൽ 21-ാം പ്രതിയാണ് കുഞ്ഞിരാമൻ. പ്രതികൾക്ക് വേണ്ട സഹായം ചെയ്തു കൊടുത്തത് കുഞ്ഞിരാമനാണെന്നാണ് സിബിഐയുടെ കണ്ടെത്തൽ. നേരത്തേ, സിബിഐ ഓഫിസിലേക്ക് വിളിച്ചു വരുത്തി കുഞ്ഞിരാമനെ ചോദ്യം ചെയ്തിരുന്നു. എല്ലാ പ്രതികളുടെയും അറസ്റ്റ് ഉടനില്ലെന്ന് സിബിഐ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, കേസില്‍ അറസ്റ്റിലായ അഞ്ച് സിപിഎം പ്രവര്‍ത്തകർ ഗൂഢാലോചനയിൽ നേരിട്ടു ബന്ധമുള്ളവരാണെന്നാണ് സിബിഐയുടെ കണ്ടെത്തൽ. സിപിഎം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി കല്യോട്ടെ രാജേഷ് എന്ന രാജു 38, സിപിഎം പ്രവര്‍ത്തകരായ റെജി വര്‍ഗീസ് 44, സുരേന്ദ്രന്‍ എന്ന വിഷ്ണു സുര 47, ശാസ്ത മധു 46, ഹരിപ്രസാദ് 31, എന്നിവരെയാണ് ബുധനാഴ്ച സിബിഐ അറസ്റ്റ് ചെയ്തത്.

2019 ഫെബ്രുവരി 17-ന് രാത്രി 7.30-നാണ് ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും 19,  ശരത് ലാലിനെയും 24,  കല്യോട്ട് ജിഎച്ച്എസഎസിനു സമീപം ആളൊഴിഞ്ഞ സ്ഥലത്തു് പ്രതികൾ അതിക്രൂരമായ നിലയിൽ വെട്ടിക്കൊന്നത്.

LatestDaily

Read Previous

സിപിഎം സമ്മേളനം; തീരദേശം ഉൽസവഛായയിൽ

Read Next

മകളോട് അശ്ലീലം സംസാരിച്ച പിതാവിനെതിരെ പോക്സോ