വീടുവിട്ട യുവതി മക്കളെയും കൂട്ടി കാമുകനൊപ്പം പോയി

മേൽപ്പറമ്പ്: ഒരാഴ്ച മുമ്പ് വീടുവിട്ട ഭർതൃമതി കോടതിയിൽ മക്കളെയും കൂട്ടി കാമുകനൊപ്പം പോയി. മേൽപ്പറമ്പ ദേളിയിലെ രേഷ്മയാണ് 28, രണ്ട് മക്കളെയും കൂട്ടി മടിക്കൈ മലപ്പച്ചേരിയിലെ നിശാന്തിനൊപ്പം പോയത്. മേൽപ്പറമ്പ് പോലീസ് ഇൻസ്പെക്ടർ ടി. ഉത്തംദാസ് നടത്തിയ അന്വേഷണത്തിൽ യുവതിയെയും മക്കളെയും മലപ്പച്ചേരിയിലെ നിശാന്തിന്റെ വീട്ടിൽ കണ്ടെത്തുകയായിരുന്നു. തിങ്കളാഴ്ച രാവിലെ മാതാവ് ജോലിക്ക് പോയ സമയം കത്തെഴുതിവെച്ച് മക്കളെയും കൂട്ടി വീട് വിടുകയായിരുന്നു. കാഞ്ഞങ്ങാട്ടെത്തിയ ശേഷം നിശാന്തിനൊപ്പം പോയി.

പറശ്ശിനിക്കടവിലും ഗുരുവായൂരിലും ഹോട്ടലിൽ മുറിയെടുത്ത് താമസിച്ചു. കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ  വിവാഹിതരായതായി രേഷ്മ പോലീസിനോട് പറഞ്ഞു. ഒരു വർഷമായി ഇരുവരും പ്രണയത്തിലാണ്. രേഷ്മയുടെ മാതാവ് ഭാർഗവിയുടെ പരാതിയിൽ പോലീസ് കേസ്സെടുത്ത് സൈബർ സെല്ലിന്റെ  സഹായത്തോടെ പോലീസ് പിന്തുടരുന്നതറിഞ്ഞാണ് ഇവർ തിരികെ നിശാന്തിന്റെ വീട്ടിലെത്തിയത്. പോലീസ് ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ രേഷ്മയെ കോടതി സ്വന്തം ഇഷ്ടപ്രകാരം വിട്ടതിനെതുടർന്നാണ് നിശാന്തിനൊപ്പം പോയത്.

LatestDaily

Read Previous

ലോട്ടറി വിൽപ്പനക്കാരന്റെ മരണം; കാറിനെക്കുറിച്ച് സൂചന

Read Next

പനത്തടിയിൽ മുതിർന്ന നേതാക്കളെ വെട്ടി നിരത്തി