ഭാര്യാസഹോദരിയെ വെട്ടിപ്പരിക്കേൽപ്പിച്ച യുവാവ് റിമാന്റിൽ

കാഞ്ഞങ്ങാട്: ഭാര്യാസഹോദരിയെ വെട്ടിപ്പരിക്കേൽപ്പിച്ച യുവാവിനെ കോടതി റിമാന്റ് ചെയ്തു. പടന്നക്കാട് കരുവളത്തെ അഫ്സയെ 26, വാക്കത്തികൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച മുഹമ്മദ് സിറാജിനെയാണ് 29, ഹൊസ്ദുർഗ് കോടതി റിമാന്റ് ചെയ്തത്.

സഹോദരിയോടൊപ്പം താമസിക്കുന്ന മാതാവിനെ കാണാൻ പടന്നക്കാട്ടെ വീട്ടിൽ അഫ്സ പോയിരുന്നു. ഇവർ വീട്ടിൽ വന്നത് ഇഷ്ടപ്പെടാത്ത മുഹമ്മദ് സിറാജ് ഭാര്യ ഹബീബയെ മർദ്ദിച്ച് വൈരാഗ്യം തീർത്തു.

തുടർന്ന് മർദ്ദനമേറ്റ സഹോദരിയെ ഒാട്ടോയിൽ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെ രോഷാകുലനായ മുഹമ്മദ് സിറാജ് അഫ്സയെ ഒാട്ടോ തടഞ്ഞുനിർത്തി വാക്കത്തി കൊണ്ട് വെട്ടുകയായിരുന്നു. വെട്ട് തടുക്കുന്നതിനിടെയാണ് അഫ്സയ്ക്ക് കൈത്തണ്ടയിലും ഇടതുകാൽ മുട്ടിനും  സാരമായി പരിക്കേറ്റത്. ഇവരുടെ കഴുത്തിന് വെട്ടാനുള്ള യുവാവിന്റെ ശ്രമം പരാജയപ്പെട്ടു.

സംഭവത്തിൽ യുവതിയുടെ പരാതിയിൽ ഹൊസ്ദുർഗ് പോലീസ് നരഹത്യാ ശ്രമത്തിന് കേസ്സെടുത്തിരുന്നു. ഹൊസ്ദുർഗ് എസ്ഐ, കെ. പി. സതീഷാണ് പ്രതിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്.

LatestDaily

Read Previous

പ്രദീപ് ലാലിനെ തഴഞ്ഞതിൽ തീരദേശത്ത് അമർഷം

Read Next

പാസ്പോർട്ട് എന്തിന് ഡോക്യുമെൻറായി ഹാജരാക്കി-? പോലീസിനോട് കോടതി