ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
നീലേശ്വരം: മുലകുടി മാറാത്ത കുഞ്ഞിനെ ഉപേക്ഷിച്ച് ഫേസ്ബുക്ക് കാമുകനായ ബങ്കളം യുവാവിനൊപ്പം താമസമാക്കിയ ഭർതൃമതി പോലീസ് പിടിയിൽ. ബങ്കളത്ത് നിന്നും യുവതിയെ ഇന്ന് രാവിലെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഒരു വയസ്സുള്ള പിഞ്ചുകുഞ്ഞിനെയടക്കം മൂന്ന് മക്കളെയും ഭർത്താവിനെയുമുപേക്ഷിച്ച് ബങ്കളത്തെത്തിയ യുവതിയെയാണ് നീലേശ്വരം പോലീസിന്റെ സഹായത്തോടെ കൊല്ലം പോലീസ് ഇന്ന് കസ്റ്റഡിയിലെടുത്തത്.
കൊല്ലം കുന്നിക്കോട്ടെ ശരണ്യയെയാണ് മടിക്കൈ ബങ്കളത്ത് നിന്നും പോലീസ് കസ്റ്റഡിയിലെടുത്തത്. യുവാവിനൊപ്പം ഭർതൃമതി നാലു ദിവസമായി ബങ്കളത്തെ വീട്ടിൽ താമസിച്ചു വരികയായിരുന്നു. മുപ്പതു വയസ്സുകാരനായ രാജേഷിനൊപ്പം താമസിക്കുന്നതിനിടെയാണ് ശരണ്യ പിടിയിലായത്.
രാജേഷും ശരണ്യയും ഫേസ്ബുക്കിൽ പരിചയപ്പെടുകയായിരുന്നു. പ്രണയം മൂത്ത് രാജേഷിനെ തേടി ഭർതൃമതി നീലേശ്വരത്തെത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഒരു വയസ്സും, നാലും, ആറും വയസ്സുമുള്ള മൂന്ന് മക്കളെ ഉപേക്ഷിച്ച ശരണ്യ ഫേസ്ബുക്ക് കാമുകനെ തേടി നീലേശ്വരത്തെത്തിയതിന് പിന്നാലെ ശരണ്യയെ കാണാതായത് സംബന്ധിച്ച് കൊല്ലം റൂററിൽ കുന്നിക്കോട് പോലീസ് ബന്ധുക്കളുടെ പരാതിയിൽ കേസ്സെടുത്തിട്ടുണ്ട്.
സൈബർ സെല്ലിന്റെ നിരീക്ഷണത്തിൽ കുന്നിക്കോട് പോലീസ് നടത്തിയ അന്വേഷണത്തിൽ മൊബൈൽ ടവർ ലൊക്കേഷൻ ബങ്കളത്ത് ലഭിച്ചിരുന്നു. രഹസ്യമായി നീലേശ്വരത്തെത്തിയ കുന്നിക്കോട് പോലീസ് ശരണ്യയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. യുവതിയെ ഉച്ചയോടെ പോലീസ് കൊല്ലത്തേക്ക് കൊണ്ടു പോയി.