ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് വീണ്ടും കാമുകനൊപ്പം മുങ്ങിയ യുവതി പിടിയിൽ

കാഞ്ഞങ്ങാട്: ഭർത്താവിനെയും രണ്ട് മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം മുങ്ങി തിരിച്ചെത്തിയ ശേഷം വീണ്ടും മക്കളെ ഉപേക്ഷിച്ച് മുങ്ങിയ യുവതി കാമുകനൊപ്പം ഓട്ടോയിൽ സഞ്ചരിക്കുന്നതിനിടെ പോലീസ് പിടിയിലായി. വെള്ളിക്കോത്ത് സ്വദേശി കൃഷ്ണന്റെ മകൾ ഷൈനിയെയാണ് 35, ഇന്നലെ രാത്രി കാലിക്കടവിൽ നിന്നും ഹൊസ്ദുർഗ് സബ് ഇൻസ്പെക്ടർ കെ.പി. സതീഷ് പിടികൂടിയത്.

കാമുകൻ തൈക്കടപ്പുറം സ്വദേശി ലിജേഷിനൊപ്പം ഓട്ടോയിൽ സഞ്ചരിക്കുമ്പോൾ ഷൈനിയെ കണ്ടെത്തുകയായിരുന്നു. ഇരുവരെയും പോലീസ് രാത്രി സ്റ്റേഷനിലെത്തിച്ചു. ഇന്ന് ഉച്ചയ്ക്കുശേഷം ഹൊസ്ദുർഗ് ജുഡീഷ്യൽ  മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. ആവിക്കരയിലെ പ്രവാസിയുടെ ഭാര്യയായ ഷൈനി ആറ് മാസം മുമ്പ് ലിജേഷിനൊപ്പം ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് ഒളിച്ചോടിയതായിരുന്നു.

കമിതാക്കളെ പോലീസ് കണ്ടെത്തി കോടതിൽ ഹാജരാക്കിയതിന് ശേഷം ഷൈനി ലിജേഷിനൊപ്പം താമസിക്കുകയായിരുന്നു. ഒരു മാസത്തിന് ശേഷം ലിജേഷിന്റെ പീഡനത്തെ തുടർന്ന് ഷൈനി പരാതിയുമായി പോലീസിനെ സമീപിച്ചു. പിന്നീട് കാമുകനെ വിട്ട് മക്കൾക്കൊപ്പം വെള്ളിക്കോത്തെ വീട്ടിൽ താമസിക്കുന്നതിനിടെയുവതിയെ വീണ്ടും കാണാതായത്.

പിതാവിന്റെ പരാതിയിൽ ഹൊസ്ദുർഗ് പോലീസ് വീണ്ടും കേസ്സെടുത്ത് നടത്തിയ അന്വേഷണത്തിൽ തുടക്കത്തിൽ ഷൈനിയുടെ തിരോധാനത്തെ കുറിച്ച് വിവരം ലഭിച്ചില്ല. കഴിഞ്ഞ ദിവസമാണ് ഷൈനി വീണ്ടും ലിജേഷിനൊപ്പം തന്നെ വീടുവിട്ടതാണെന്ന് വ്യക്തമായത്.

LatestDaily

Read Previous

ഭർതൃമതി തീകൊളുത്തി മരിച്ചു

Read Next

ലീഗിൽ കൂട്ടരാജി: മുനിസിപ്പൽ ലീഗ് സിക്രട്ടറിയും രാജിവെച്ചു