ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം വീടു വിട്ട യുവതിയെ ദുരൂഹ സാഹചര്യത്തിൽ കാണാതായി

കാഞ്ഞങ്ങാട്: ഭർത്താവിനെയും രണ്ട് മക്കളെയുമുപേക്ഷിച്ച് കാമുകനൊപ്പം വീടുവിട്ട യുവതിയെ കാമുകൻ കൂടി കൈയ്യൊഴിഞ്ഞതിന് പിന്നാലെ യുവതിയെ ദുരൂഹ സാഹചര്യത്തിൽ കാണാതായി. വെള്ളിക്കോത്ത് സ്വദേശി കൃഷ്ണന്റെ മകൾ ഷൈനിയെയാണ് 35,  ഇന്നലെ രാവിലെ മുതൽ വെള്ളിക്കോത്തെ വീട്ടിൽ നിന്നും കാണാതായത്. ഷൈനിയെ കാണാതായത് സംബന്ധിച്ച് പിതാവ് കൃഷ്ണൻ ഇന്നലെ രാത്രി സ്റ്റേഷനിലെത്തി നൽകിയ പരാതിയിൽ ഹോസ്ദുർഗ്ഗ് പോലീസ് കേസ്സെടുത്ത് അന്വേഷണമാരംഭിച്ചു.

ഗാർഡൻ വളപ്പ്  സ്വദേശിയായ പ്രവാസിയുടെ ഭാര്യയായിരുന്ന ഷൈനി  ഭർത്താവ് ഗൾഫിലിരിക്കെ, ഭർത്താവിനെയും രണ്ട് മക്കളെയും ഉപേക്ഷിച്ച് തൈക്കടപ്പുറം സ്വദശിക്കൊപ്പം ഒളിച്ചോടുകയായിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ തൃശ്ശൂരിൽ കണ്ടെത്തിയ കമിതാക്കളെ തൃശ്ശൂർ പോലീസിന്റെ സഹായത്തോടെ ഹോസ്ദുർഗ്ഗ് പോലീസ് കസ്റ്റഡിയിലെടുത്ത് നാട്ടിലെത്തിച്ചു.

ഹോസ്ദുർഗ്ഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് ഒന്ന് മജിസ്ട്രേറ്റ് കോടതിയിൽ  ഹാജരാക്കിയ ഷൈനിയെ കോടതി സ്വന്തം ഇഷ്ടപ്രകാരം പോകാൻ അനുവദിച്ചതിനെത്തുടർന്ന് യുവതി തൈക്കടപ്പുറം കാമുകനൊപ്പം പോവുകയായിരുന്നു. ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച്  തനിക്കൊപ്പം ജീവിക്കാൻ മോഹിച്ച ഷൈനിയെ തനി തങ്കം പോലെ സംരക്ഷിക്കുമെന്ന് അന്ന് തൈക്കടപ്പുറം യുവാവ്  പോലീസിനോട് പറഞ്ഞ്, ഒരു മാസം കഴിയും മുമ്പെ രണ്ടാം ഭർത്താവായ കാമുകനെതിരെ ഷൈനി പരാതിയുമായി ഹോസ്ദുർഗ്ഗ്  പോലീസിലെത്തിയിരുന്നു.

കാമുകൻ പീഡിപ്പിക്കുന്നുവെന്നതായിരുന്നു ഷൈനിയുടെ പരാതി. പ്രശ്നം പോലീസ് ഇടപെട്ട് പരിഹരിച്ചെങ്കിലും പിന്നീട് കാമുകൻ, യുവതിയെ തിരിഞ്ഞ് നോക്കിയില്ലെന്നാണ് പോലീസ് നൽകുന്ന സൂചന. വെള്ളിക്കോത്തെ വീട്ടിൽക്കഴിയുന്നതിനിടെയാണ് യുവതിയെ ഇന്നലെ മുതൽ കാണാതായത്. ഒളിച്ചോട്ടത്തിനു ശേഷം ഷൈനി മൊബൈൽ ഫോൺ ഉപയോഗിക്കാറില്ല. കൈവശം മൊബൈൽ ഫോണില്ലാത്തതിനാൽ പോലീസ് അന്വേഷണം  എങ്ങുമെത്താത്ത സ്ഥിതിയിലാണ്. കാണാതാകുമ്പോൾ വീട്ടിൽ നിന്നും  വസ്ത്രങ്ങളോ, പണമോ കൊണ്ട് പോയിട്ടില്ലെന്നാണ് സൂചന. പോലീസ് തെരച്ചിൽ നടത്തി വരുന്നു.

LatestDaily

Read Previous

വെഹിക്കിൾ ഇൻസ്പെക്ടറെ ഭീഷണിപ്പെടുത്തി

Read Next

രക്തസാക്ഷി ഔഫിന്റെ കുടുംബത്തിന് പിരിച്ച 15 ലക്ഷം രൂപ സിപിഎം വകമാറ്റി