ഹണി ട്രാപ്പ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങും; വ്യവസായിയും സാജിദയുമൊത്തുള്ള കിടപ്പറ ക്ലിപ്പിംഗ്സ് കണ്ടെത്താൻ ശ്രമം

കാഞ്ഞങ്ങാട്: എറണാകുളം വ്യവസായിയെ പെൺകെണിയിൽ കുരുക്കി ലക്ഷങ്ങൾ  കൈക്കലാക്കിയ കേസ്സിൽ റിമാന്റിലുള്ള പ്രതികളെ പോലീസ്  കസ്റ്റഡിയിൽ വാങ്ങും. കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ റിമാന്റിൽ കഴിയുന്ന നാല് പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നതിന് ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുമെന്ന് കേസ്സന്വേഷണ ഉദ്യോഗസ്ഥനായ ഐപി,  കെ. പി. സതീഷ് പറഞ്ഞു. കസ്റ്റഡി അപേക്ഷ നാളെ പോലീസ് കോടതിയിൽ സമർപ്പിക്കും. കാസർകോട് നായന്മാർ മൂലയിൽ വാടക വീട്ടിൽ താമസിക്കുന്ന സാജിദ 35, കാസർകോട് സ്വദേശികളും കൊവ്വൽപ്പള്ളിയിലെ കല്ലംചിറ റോഡിൽ വാടകയ്ക്ക് താമസിക്കുന്ന ഉമ്മർ 55, ഭാര്യ ബീഫാത്തിമ 45, പിലാത്തറ ചെറുതാഴം സ്വദേശി ഇഖ്ബാൽ 45, എന്നിവരാണ് ഹണി ട്രാപ്പ് കേസ്സിൽ റിമാന്റിലുള്ളത്.

എറണാകുളം കടവന്ത്ര സ്വദേശി സി. ഏ. സത്താറിനെ 58, ഹണി ട്രാപ്പിൽ കുടുക്കി നാലരലക്ഷം രൂപയും ആറരപവൻ സ്വർണ്ണാഭരണങ്ങളും വാച്ചുമുൾപ്പെടെ തട്ടിയെടുത്ത കേസ്സിലാണ് പ്രതികളുടെ അറസ്റ്റ്. കണ്ണൂർ സ്വദേശിയുൾപ്പെടെ ഏതാനും പ്രതികൾ കേസ്സിൽ പിടിയിലാകാനുണ്ട്. ഉമ്മർ– ബീഫാത്തിമ  ദമ്പതികളുടെ ഏക മകളാണ് സാജിദയെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പ്രതികൾ സത്താറിനെ കെണിയിൽപ്പെടുത്തിയത്. സത്താറും സാജിദയുമായുള്ള രഹസ്യ വിവാഹം നടത്തിയ ശേഷം പ്രതികൾ കിടപ്പറ രംഗങ്ങൾ ഒളിക്യാമറ ഉപയോഗിച്ച് പകർത്തുകയായിരുന്നു.സാജിദയുടെ അറിവോടെയായിരുന്നു ദൃശ്യങ്ങൾ  പകർത്തിയത്.

ലൈംഗീക ദൃശ്യങ്ങൾ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതികൾ വ്യവസായിയിൽ നിന്നും പണവും ആഭരണങ്ങളും തട്ടിയെടുത്തു. 5 ലക്ഷം രൂപ കൂടി നൽകിയില്ലെങ്കിൽ സോഷ്യൽ മീഡിയയിൽ കിടപ്പറ ദൃശ്യം പ്രചരിപ്പിക്കുമെന്ന് ഇവർ  വ്യവസായിയെ ഭീഷണിപ്പെടുത്തി. ആസൂത്രിത ഗൂഢാലോചനയിലൂടെ എറണാകുളം വ്യവസായിയെ പ്രതികൾ ഹണി ട്രാപ്പിൽ കുടുക്കി ലക്ഷങ്ങൾ തട്ടിയെടുക്കുകയായിരുന്നു. മാനക്കേടോർത്ത് പരാതി നൽകാൻ തയ്യാറാവാതിരുന്ന വ്യവസായി കൂടുതൽ പണമാ വശ്യപ്പെട്ട് പ്രതികൾ ഭീഷണി തുടർന്നതോടെയാണ്  പരാതിയുമായി പോലീസിനെ സമീപിച്ചത്.

ഒളിവിലുള്ള മറ്റ് പ്രതികളെ കണ്ടെത്തുന്നതിനും വ്യവസായിയുടെ കിടപ്പറ രംഗങ്ങൾ ചിത്രീകരിച്ച ക്ലിപ്പിംഗ്സ്  പിടികൂടുന്നതിനുമായാണ് പ്രതികളെ അന്വേഷണസംഘം കസ്റ്റഡിയിൽ ചോദിച്ചത്. ഹണി ട്രാപ്പിൽ കുടുക്കി പ്രതികൾ കൂടുതൽ പേരിൽ നിന്നും പണം തട്ടിയെടുത്തിട്ടുണ്ടോയെന്നും പോലീസ് അന്വേഷിച്ചു വരികയാണ്.

LatestDaily

Read Previous

കരിന്തളം പഞ്ചായത്ത് പ്രസിഡന്റിന് എതിരെ അഴിമതി ആരോപണം

Read Next

യുവാവ് ട്രെയിൻ തട്ടി മരിച്ചു