ബേക്കൽ ക്ലബ്ബ് പീഡനക്കേസ് പോലീസ് എഴുതിത്തള്ളും

കാഞ്ഞങ്ങാട്: ബേക്കൽ ക്ലബ്ബിൽ അംഗങ്ങൾ തമ്മിൽ ചേരിതിരിഞ്ഞുണ്ടായ വിചിത്ര സംഭവങ്ങളിൽ ഉടലെടുത്ത ലൈംഗീക പീഡനക്കേസ് പോലീസ് എഴുതിത്തള്ളിയേക്കും. ക്ലബ്ബിൽ പത്തു വർഷക്കാലം സേവനത്തിലുണ്ടായിരുന്ന സ്ത്രീയുടെ പരാതിയിൽ ബേക്കൽ ക്ലബ്ബ് എംഡി, പടന്നക്കാട്ടെ കോൺട്രാക്ടർ ജോയി ജോസഫിന്റെ പേരിലാണ് ലൈംഗിക പീഡനത്തിന് ഹൊസ്ദുർഗ്ഗ് പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

ക്ലബ്ബ് ഭാരവാഹികളായ ചിലരുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് സ്ത്രീ ജോയ് ജോസഫിനെതിരെ ജാമ്യം ലഭിക്കാനിടയില്ലാത്ത ലൈംഗിക പീഡന പരാതി പോലീസിന് നൽകിയതെന്ന് അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടതിനാലും, ഈ പരാതിയിൽ തെളിവുകൾ ഒന്നും ഹാജരാക്കാൻ സ്ത്രീക്ക് കഴിയാതിരുന്നതിനാലുമാണ് കേസ്സ് എഴുതിത്തള്ളാൻ പോലീസ് ആലോചിക്കുന്നത്. ജോയ് ജോസഫ് തന്റെ കൈയ്യിൽപ്പിടിച്ച് ബേക്കൽ ക്ലബ്ബിന്റെ ഓഫീസിൽ താനുപയോഗിച്ചു വരുന്ന സെൽഫോൺ പിടിച്ചു വാങ്ങിയെന്നും, ജോയിയുടെ ഉടമസ്ഥതയിൽ ബേക്കൽ ക്ലബ്ബിനടുത്തുള്ള മാക്കീൽ  ഹോമിലേക്ക് ക്ഷണിച്ചുവെന്നുമാണ് സ്ത്രീയുടെ പരാതി.

ലൈംഗിക പീഡനക്കുറ്റം നില നിൽക്കാൻ മറ്റു തെളിവുകളോ, സാക്ഷികളോ ഇല്ലാത്ത സാഹചര്യത്തിലാണ് കേസ്സ് എഴുതിത്തള്ളാൻ പോലീസ് ആലോചിക്കുന്നത്. തൽസമയം  ബേക്കൽ ക്ലബ്ബിൽ നടന്ന സാമ്പത്തിക തിരിമറിക്കേസുമായി പോലീസ് മുന്നോട്ടു പോകും. ക്ലബ്ബിൽ സാമ്പത്തിക തിരിമറി നടന്നതിനുള്ള രേഖാപരമായ തെളിവുകൾ പോലീസിന്റെ പക്കൽ എത്തിയിട്ടുണ്ട്.

LatestDaily

Read Previous

ട്രെയിനിലെ കൈയ്യാങ്കളി റെ.പോലീസ് കേസ്സെടുത്തു

Read Next

കാഞ്ഞങ്ങാട്ട് ആധുനിക മൽസ്യമാർക്കറ്റും അറവുശാലയും