ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

ചന്തേര: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പതിനേഴുകാരിയെ ലോഡ്ജുകളിലെത്തിച്ച് ലൈംഗീകമായി പീഡിപ്പിച്ച യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പ്രായപൂർത്തിയാകാത്ത പട്ടികജാതി പെൺകുട്ടിയാണ് പീഡനത്തിനിരയായത്. ചെറുവത്തൂർ കാടങ്കോട് മുഴക്കീലിലെ സുനേഷാണ് 36, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പറശ്ശിനിക്കടവ്, നീലേശ്വരം മുതലായ സ്ഥലങ്ങളിലെ ലോഡ്ജുകളിലെത്തിച്ച് ബലാത്സംഗത്തിനിരയാക്കിയത്. കഴിഞ്ഞ മാസമാണ് സംഭവം. 

വീട്ടിൽ നിന്നും പുറത്തു പോയ പെൺകുട്ടി തിരിച്ചെത്താൻ വൈകിയതിനെച്ചൊല്ലിയുണ്ടായ വീട്ടുകാരുടെ അന്വേഷണത്തിലൂടെയാണ് സംഭവം പുറത്തറിഞ്ഞത്. രാത്രി വൈകി വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടിയോട് രക്ഷിതാക്കൾ വൈകിയതിന്റെ കാര ണമന്വേഷിച്ചിരുന്നെങ്കിലും, ആദ്യഘട്ടത്തിൽ പെൺകുട്ടി രക്ഷിതാക്കളോട് സംഭവം വെളിപ്പെടുത്തിയിരുന്നില്ല.

തുടർന്ന് രക്ഷിതാക്കളുടെ നിർബ്ബന്ധത്തിന് വഴങ്ങി പെൺകുട്ടി സംഭവങ്ങളെല്ലാം തുറന്നു പറയുകയായിരുന്നു. ഇതേത്തുടർന്ന് രക്ഷിതാക്കൾ ചൈൽഡ് ലൈനിൽ വിവരമറിയിച്ചു. വിവാഹിതനും, ഒരു കുട്ടിയുടെ പിതാവുമായ സുനേഷ് ഭാര്യയുമായി വേർപിരിഞ്ഞ് കഴിയുന്നതിനിടെയാണ് പതിനേഴുകാരിയെ ഫേസ്ബുക്ക് വഴി പരിചയപ്പെട്ടത്. പരിചയം സ്നേഹബന്ധമായിത്തീരുകയും സുനേഷ് പ്രണയം നടിച്ച് പെൺകുട്ടിയെ തന്റെ ഇംഗിതത്തിന് വശംവദയാക്കുകയുമായിരുന്നു.

ചൈൽഡ് ലൈൻ നിർദ്ദേശപ്രകാരം സുനേഷിനെതിരെ പോക്സോ കേസ് റജിസ്റ്റർ ചെയ്തു. പെൺകുട്ടി പട്ടികജാതിയിൽപ്പെട്ടതിനാൽ കേസ് എസ്എംഎസിന് കൈമാറും. ചന്തേര പോലീസ് ഇൻസ്പെക്ടർ ജേക്കബ്ബാണ് സുനേഷിനെ കഴിഞ്ഞ ദിവസം കാടങ്കോട് ഹൈസ്ക്കൂളിന് സമീപത്തു നിന്നും കസ്റ്റഡിയിലെടുത്തത്. യുവാവിനെ ചന്തേര പോലീസ് എസ്എംഎസിന് കൈമാറും. സുനേഷ് പെൺകുട്ടിയെ പറശ്ശിനിക്കടവിലും, നീലേശ്വരത്തുമുള്ള സ്വകാര്യ. ലോഡ്ജുകളിലെത്തിച്ച് പല തവണ പീഡനത്തിനിരയാക്കിയതായി തെളിഞ്ഞിട്ടുണ്ട്. 

LatestDaily

Read Previous

വീടുവിട്ട ഫർസാന കാമുകനൊപ്പം ഇന്ന് പോലീസിലെത്തും

Read Next

എസ്ഐക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്