സിപിഎം ദമ്പതികളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ബിജെപി പ്രവർത്തകൻ റിമാന്റിൽ

കാഞ്ഞങ്ങാട്: നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ സിപിഎം പ്രവർത്തകനേയും ഭാര്യയേയും വീട് കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിൽ ബിജെപി പ്രവർത്തകൻ  റിമാന്റിൽ. കോട്ടപ്പാറ നെല്ലിത്തറയിലെ കാട്ടുകുളങ്ങര മഹേഷിനെയാണ് 36, അമ്പലത്തറ പോലീസ് ഇൻസ്പെക്ടർ രാജീവൻ വലിയവളപ്പിൽ അറസ്റ്റ് ചെയ്തത്. 

ഒളിവിലായിരുന്ന  പ്രതിയെ ഇന്നലെ വൈകീട്ട് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സിപിഎം പ്രവർത്തകൻ പറക്കളായി വലിയടുക്കത്തെ രാമകൃഷ്ണൻ, ഭാര്യ ഒാമന എന്നിവർക്ക് നേരെ ബിജെപി പ്രവർത്തകർ വീട് കയറി ആക്രമണം നടത്തിയ കേസ്സിലാണ്  അറസ്റ്റ്.

മഹേഷുൾപ്പെടെയുള്ള ഒരു സംഘം ബിജെപി പ്രവർത്തകർക്കെതിരെ അമ്പലത്തറ പോലീസ് വധശ്രമത്തിന് കേസ്സെടുത്തതോടെ, പ്രതികൾ ഒളിവിൽ പോവുകയായിരുന്നു. അറസ്റ്റിലായ മഹേഷ് മാവുങ്കാലിൽ സിപിഎം പ്രവർത്തകന്റെ വീടിന് നേരെ പെട്രോൾ ബോംബെറിഞ്ഞതുൾപ്പെടെ നാല് കേസ്സുകളിൽ പ്രതിയാണ്. മഹേഷിനെ ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തു.

LatestDaily

Read Previous

അഞ്ജലി: ഉത്തരം കിട്ടാതെ പോലീസും ബന്ധുക്കളും

Read Next

40 കോടിയുടെ ഫാൻസി നോട്ടുകളും 6 ലക്ഷത്തിന്റെ ഒറിജിനൽ നോട്ടുകളും കോടതിക്ക് കൈമാറി