വധശ്രമക്കേസ്സിൽ യുവാവ് അറസ്റ്റിൽ

കാസർകോട്: മദ്യലഹരിയിലുണ്ടായ വാക്കേറ്റത്തിൽ അയൽവാസിയായ യുവാവ് മധ്യവയസ്കനെ കത്തികൊണ്ട് നെഞ്ചിലും കാലിലും വെട്ടി പരിക്കേല്പിച്ചു.  വെട്ടേറ്റ മധ്യവയസ്കൻ ഗുരുതരാവസ്ഥയിൽ. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയായ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. എടനീർ പാടി എതിർ ത്തോട് സ്വദേശി ഇ.എസ്. രഞ്ജിത്തിനെയാണ് 24, വിദ്യാനഗർ പോലീസ് ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയുടെ നേതൃത്വത്തിൽ പിടികൂടിയത്.

കഴിഞ്ഞ ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.  പ്രതിയുടെ അയൽവാസിയും ബന്ധുവുമായ ബി.എസ്.എൻ എൽ റിട്ടേർഡ് ജീവനക്കാരനായ മഞ്ജു നിലയത്തിൽ കെ.രാഘവ 60, മകൻ രഞ്ജിത് എന്നിവരോടൊപ്പം മദ്യപിക്കുന്നതിനിടെ വാക്കേറ്റമുണ്ടാകുകയും പ്രകോപിതനായ രഞ്ജിത് വീട്ടിൽ സൂക്ഷിച്ചിരുന്ന കത്തികൊണ്ട് രാഘവയുടെ നെഞ്ചിലും കാലിലും മാരകമായി വെട്ടി പരിക്കേല്ലിക്കുകയായിരുന്നു. 

ഗുരുതരാവസ്ഥയിലായ രാഘവ മംഗലാപുരം സ്വകാര്യാശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവശേഷം പ്രതി മംഗലാപുരത്തേക്ക് മുങ്ങുകയായിരുന്നു.  ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന രാഘവ യുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വധശ്രമത്തിന് കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. പ്രതിയെ ഇന്ന് വൈകീട്ടോടെ കോടതിയിൽ ഹാജരാക്കും.

LatestDaily

Read Previous

തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് പ്രചാരണം നടത്തിയ എസ് ഐക്കെതിരെ കേസ്

Read Next

കേരളം ഇടതു തുടർ ഭരണത്തിലേക്ക് കാസർകോട് ജില്ലയിൽ തൽസ്ഥിതി തുടരും