ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: മടിക്കൈ കണ്ടംകുട്ടിച്ചാലിലെ വൻ അറവുപലിശക്കാരൻ ബ്ലേഡ് സുനി മുൻകൂർ ജാമ്യഹരജിയുമായി കോടതിയിലെത്തിയത്, സുനിയെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യാൻ ഉന്നതങ്ങളിൽ നിന്ന് പോലീസിന് സമ്മർദ്ദമുണ്ടായപ്പോൾ. കാസർകോട് ജില്ലാ കോടതിയിലാണ് ബ്ലേഡ് സുനി മുൻകൂർ ജാമ്യഹരജി സമർപ്പിച്ചിട്ടുള്ളത്.
ഹരജി ഇന്ന് കോടതി പരിഗണിച്ചേക്കും. നീലേശ്വരത്തും, കാഞ്ഞങ്ങാട്ടെ ഒഴിഞ്ഞ വളപ്പിലുമുള്ള രണ്ട് വീട്ടമ്മമാരുടെ പരാതിയിലാണ് സുനിക്കെതിരെ ഹൊസ്ദുർഗ്ഗിലും, നീലേശ്വരത്തും രണ്ട് കേസ്സുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. സുനിയെ അറസ്റ്റ് ചെയ്യാൻ സ്ഥലം മാറിപ്പോയ പോലീസ് ഉദ്യോഗസ്ഥരിൽ ചിലർ പ്രതിയുടെ മടിക്കൈ കണ്ടംകുട്ടിച്ചാലിലുള്ള വീട് റെയ്ഡ് ചെയ്തിരുന്നുവെങ്കിലും, സുനി മടിക്കൈയിൽ തന്നെയുള്ള ഒളിത്താവളത്തിൽ സുരക്ഷിതനായിരുന്നു.
ഇന്ത്യൻ ശിക്ഷാ നിയമം 420 ചതി, വഞ്ചന കുറ്റങ്ങൾ ചേർത്താണ് പോലീസ് സുനിക്കെതിരെ കേസ്സ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പ്രതിയെ അറസ്റ്റ് ചെയ്യാതെ പോലീസ് സുനിയെ സംരക്ഷിക്കുന്നതായുള്ള ആരോപണം ജനങ്ങളിൽ ശക്തമായപ്പോഴാണ് ഈ വൻ അറവുപലിശക്കാരൻ ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷയുമായി എത്തിയത്. സുനിലിന്റെ ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളിക്കളയാനാണ് സാധ്യത.