ആലക്കോട് കൂട്ടബലാത്സംഗം: 4 പേർ പിടിയിൽ

കാഞ്ഞങ്ങാട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ 4 പ്രതികളെ ആലക്കോട് പോലീസ് അറസ്റ്റ് ചെയ്തു.  2018 –ൽ നടന്ന സംഭവത്തിൽ ഏതാനും ദിവസം മുമ്പാണ് പെൺകുട്ടിയുടെ വെളിപ്പെടുത്തലുണ്ടായത്. ആലക്കോട് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പതിനേഴുകാരിയെ 2018– ൽ ലൈംഗിക പീഡനത്തിനിരയാക്കിയ തളിപ്പറമ്പ് മണക്കടവ് മുക്കട ഇലവനപ്പറമ്പിൽ മനോജ് അബ്രഹാം 40, ഒറ്റത്തൈ ഊരാളിപ്പറമ്പിൽ ഹൗസിൽ ജിതിൻ 27, ഒറ്റത്തൈ കരുത്തേടത്ത് ഹൗസിൽ റിജോ 36, ആലക്കോട് പെരുനിലം കുന്നുമ്പുറത്ത് ഹൗസിൽ ജിജോ കെ. സി. 36, എന്നിവരെയാണ് ആലക്കോട് പോലീസ് അറസ്റ്റ് ചെയ്തത്.

2017 –ൽ പെൺകുട്ടിയുടെ പരാതിയിൽ 4 പോക്സോ കേസുകൾ ആലക്കോട് പോലീസ് റജിസ്റ്റർ ചെയ്തിരുന്നു.  അന്ന് ഈ പീഡനം പെൺകുട്ടി പോലീസിനോട് വെളിപ്പെടുത്തിയിരുന്നില്ല. മട്ടന്നൂർ മഹിളാ മന്ദിരത്തിൽ സർക്കാരിന്റെ സംരക്ഷണയിൽക്കഴിയുന്ന പെൺകുട്ടി ഏതാനും ദിവസം മുമ്പ് നടന്ന കൗൺസിലിങ്ങിലാണ് തന്നെ പീഡിപ്പിച്ച നാലാൾക്കാരുടെ പേര് വിവരങ്ങൾ കൂടി വെളിപ്പെടുത്തിയത്.

ഇതെത്തുടർന്ന് ആലക്കോട് പോലീസ് റജിസ്റ്റർ ചെയ്ത 3 പോക്സോ കേസുകളിലെ പ്രതികളെയാണ് കഴിഞ്ഞ ദിവസം ആലക്കോട് പോലീസ് അറസ്റ്റ് ചെയ്തത്.  റജിസ്റ്റർ ചെയ്ത പോക്സോ കേസിൽ ഒരെണ്ണം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതിനുള്ളതാണ്.  പ്രസ്തുത കേസ് തളിപ്പറമ്പ് ഡിവൈഎസ്പിക്ക് കൈമാറും. റിജോ, ജിനോ എന്നിവരാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിനിരയാക്കിയത്. പ്രതികളെ വൈദ്യ പരിശോധനയ്ക്ക് ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും. കൂട്ട ബലാത്സംഗക്കേസിലെ പ്രതികളായ റിജോയുടെയും, ജിനോയുടെയും അറസ്റ്റ് തളിപ്പറമ്പ് ഡിവൈഎസ്പി, ടി. കെ. രത്നകുമാർ രേഖപ്പെടുത്തും.

LatestDaily

Read Previous

യുഎഇ നാടുകടത്തിയ കാസർകോട് യുവാക്കളെ എൻ ഐ എ ചോദ്യം ചെയ്തു

Read Next

ബദിയടുക്കയിൽ ഒരു മാസത്തിൽ 2 ശിശു കൊലപാതകങ്ങൾ മകനെ കിണറ്റിലെറിഞ്ഞ് കൊന്ന യുവതി റിമാന്റിൽ