ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
നീലേശ്വരം: കരിന്തളം കോയിത്തട്ടയിൽ നിന്നും വീടുവിട്ട ഭർതൃമതി നീലേശ്വരം പോലീസ് നടത്തിയ അനുനയ ശ്രമത്തെത്തുടർന്ന് ഭർത്താവിനൊപ്പം പോയി. ജൂൺ 26നാണ് കോയിത്തട്ട സ്വദേശിനിയായ ഇരുപത്തിയാറുകാരി നാലുവയസ്സുള്ള മകനെയും ഭർത്താവിനേയുമുപേക്ഷിച്ച് ചോയ്യംകോട് സ്വദേശിയായ യുവാവിനൊപ്പം വീടുവിട്ടത്. ഭർത്താവിന്റെ പരാതിയിൽ നീലേശ്വരം പോലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണത്തിനിടെയാണ് കമിതാക്കളെ പറശ്ശിനിക്കടവ് ക്ഷേത്രപരിസരത്ത് നിന്നും കണ്ടെത്തിയത്.
തുടർന്ന് ഇരുവരേയും നീലേശ്വരം പോലീസ് സ്റ്റേഷനിലെത്തിച്ച് ബോധവൽക്കരണം നടത്തിയതോടെ യുവതിയുടെ മനസ്സ് മാറി ഭർത്താവിനൊപ്പം ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. കോ ടതിയിൽ ഹാജരാക്കിയ യുവതി സ്വന്തം ഇഷ്ടപ്രകാരം ഭർത്താവിനൊപ്പം വിട്ടയച്ചു. ദമ്പതികളിൽ ചിലർ പ്രണയം മൂത്ത് പ്രായപൂർത്തിയാകാത്ത മക്കളെയുപേക്ഷിച്ച് കാമുകനൊപ്പം ഇറങ്ങി പോകുന്നത് ജാമ്യമില്ലാത്ത കുറ്റമാണ്. ഒളിച്ചോടാൻ പ്രേരിപ്പിക്കുന്നവരെയും കേസ്സിൽ പ്രതിചേർക്കാൻ വകുപ്പുകൾ ധാരാളം