ക്യാൻസർ രോഗിയെ ഹോട്ടൽ ജീവനക്കാരന്റെ നേതൃത്വത്തിൽ മർദ്ദിച്ചു

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: ക്യാൻസർ രോഗിയായ വൃദ്ധയ്ക്കും മകനും നേരെ ഗുണ്ടാ  ആക്രമണം. ഇന്നലെ രാത്രി 10.30 മണിക്ക് ഐങ്ങോത്തെ വാടക ക്വാർട്ടേഴ്സിലാണ് സംഭവം. ക്വാർട്ടേഴ്സിൽ താമസിക്കുന്ന തങ്കമ്മ 76, ഇവരുടെ മകൻ എന്നിവരെയാണ് കാറിലെത്തിയ സംഘം വീട്ടിൽക്കയറി മർദ്ദിച്ചത്.

ഇതേ ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഹോട്ടൽ ജീവനക്കാരൻ പാലക്കാട് സ്വദേശി ഇസഹാഖിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. ഇസഹാഖിന്റെ വീട്ടിൽ ഇന്നലെ രാത്രി ബഹളമുണ്ടായിരുന്നു. ഇതിനെ ചോദ്യം ചെയ്തതിനെത്തുടർന്നാണ് അക്രമം. കാഞ്ഞങ്ങാട് സൗത്തിലെ ഹോട്ടലിൽ ജോലി ചെയ്യുന്ന ഇസഹാഖ് ഇതേ ഹോട്ടലിൽ ജോലി ചെയ്യുന്ന സഹപ്രവർത്തകരെ വിളിച്ചുവരുത്തി തങ്കമ്മയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഇവരെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

തടയാനെത്തിയ മകനെയും അക്രമി സംഘം മർദ്ദിച്ചു. വീടിന്റെ സിറ്റൗട്ടിലുണ്ടായിരുന്ന കസേരയടക്കം അക്രമികൾ പുറത്തേക്ക് വലിച്ചെറിഞ്ഞു. ഗുണ്ടാസംഘത്തിന്റെ മർദ്ദനമേറ്റതിനെത്തുടർന്ന് ബോധ രഹിതയായ തങ്കമ്മയെ ഇന്നലെ രാത്രി തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ച് ചികിത്സയ്ക്ക് വിധേയയാക്കി.

LatestDaily

Read Previous

നീലേശ്വരം പള്ളിക്കരയിൽ പട്ടാപ്പകൽ സ്വർണ്ണമോഷണം

Read Next

തീപ്പിടുത്തത്തിൽ മരിച്ച കേളുവിന്റെ വിയോഗത്തിൽ നടുങ്ങി ബന്ധുക്കൾ