പോക്സോ കേസ് പ്രതി വിമാനത്താവളത്തിൽ പിടിയിൽ

സ്വന്തം ലേഖകൻ

തൃക്കരിപ്പൂർ: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാറിൽ കൊണ്ടുപോയി  വിവിധ സ്ഥലങ്ങളിൽ പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ. ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെൺകുട്ടിയെ തൃക്കരിപ്പൂർ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡനത്തിനിരയാക്കിയ സംഭവത്തിൽ ചന്തേര പോലീസ് റജിസ്റ്റർ ചെയ്ത കേസ്സിൽ പ്രതിയായ മലപ്പുറം സ്വദേശിയാണ് ഗൾഫിൽ നിന്നും തിരിച്ചുവരുമ്പോൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിലാത്.

കോഴിക്കോട് നാദാപുരത്തെ മുഹമ്മദലിയുടെ മകൻ യഹ്യയാണ് 28, ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെൺകുട്ടിയെ ഇൻസ്റ്റഗ്രാം വഴിയുള്ള പരിചയം മുതലെടുത്ത് പീഡനത്തിനിരയാക്കിയത്. സംഭവത്തിന് ശേഷം ഗൾഫിലേക്ക് മുങ്ങിയ പ്രതിക്ക് വേണ്ടി പോലീസ് ലുക്കൗട്ട് പുറപ്പെടുവിച്ചിരുന്നു. ഇന്നലെ ഗൾഫിൽ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ പ്രതിയെ എമിഗ്രേഷൻ വിഭാഗം കസ്റ്റഡിയിലെടുത്ത് ചന്തേര പോലീസിന് വിവരം നൽകുകയായിരുന്നു.

ചന്തേര പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷിജിത്ത് കോറോം, രതീഷ് പയ്യന്നൂർ എന്നിവർ ചേർന്നാണ് യഹ്യയെ നെടുമ്പാശ്ശേരിയിൽ കസ്റ്റഡിയിലെടുത്തത്. ചന്തേര പോലീസ് സ്റ്റേഷനിലെത്തിച്ച പ്രതിയെ പോലീസ് ഇൻസ്പെക്ടർ ഐ.പി. മനുരാജ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ്  യഹ്യ പലതവണ പീഡനത്തിനിരയാക്കിയത്. പെൺകുട്ടിയോട് യഹ്യ മതം മാറാനും ആവശ്യപ്പെട്ടിരുന്നു.

LatestDaily

Read Previous

കാസർകോടിന്റെ ഇടതു പാരമ്പര്യം എൽഡിഎഫിന് തുണയാകുമോ?

Read Next

ക്ഷേത്രത്തിൽ ശുചീകരണത്തിന് പോവുകയായിരുന്ന സ്ത്രീയുടെ മാല ബൈക്കിലെത്തിയ സംഘം തട്ടിപ്പറിച്ചു