ഭർതൃമതി കിണറ്റിൽച്ചാടി മരിച്ചു

സ്വന്തം ലേഖകൻ

തൃക്കരിപ്പൂർ : മാനസികാസ്വാസ്ഥ്യത്തെത്തുടർന്ന് ഭർതൃമതി കിണറ്റിൽച്ചാടി മരിച്ചു. തൃക്കരിപ്പൂർ കോയോങ്കരയിലെ ദാമോദരൻ-ശാന്ത ദമ്പതികളുടെ മകളും, മാണിയാട്ടെ ബസ് കണ്ടക്ടർ എം. മഹേഷിന്റെ ഭാര്യയുമായ പി. ശാലിനിയെയാണ് 37, ഇന്ന് പുലർച്ചെ 12-30 മണിക്ക് വീട്ടുമുറ്റത്തെ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

രാത്രി ഉറങ്ങാൻ കിടന്ന യുവതിയെ പുലർച്ചെ കിടപ്പുമുറിയിൽ നിന്നും കാണാതായതിനെ ത്തുടർന്ന് പിതാവ് നടത്തിയ പരിശോധനയിലാണ് യുവതിയെ കിണറ്റിൽ കണ്ടെത്തിയത്. ഉടൻ തന്നെ തൃക്കരിപ്പൂർ അഗ്നിരക്ഷാ നിലയത്തിൽ വിവരമറിയിച്ചതിനെത്തുടർന്ന് സീനിയർ ഫയർഫോഴ്സ് ഓഫീസർ ഭാസ്ക്കരന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തി യുവതിയെ കിണറിൽ നിന്നും പുറത്തെടുത്ത് ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു.

മകൾ നിഹാരിക. എൽകെജി വിദ്യാർത്ഥിനി. സഹോദരൻ പ്രശാന്ത് (ഗൾഫ്). മൃതദേഹം ചന്തേര പോലീസ് ഇൻക്വസ്റ്റ് നടത്തി പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. സംഭവത്തിൽ ചന്തേര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

LatestDaily

Read Previous

നിർബ്ബന്ധിത കടപരിശോധന അനുവദിക്കില്ല: വ്യാപാരികൾ

Read Next

യുവാക്കളെ കാർ കയറ്റി കൊല്ലാൻ ശ്രമം