ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
തൃക്കരിപ്പൂർ : അക്കൗണ്ടിംഗ് കോഴ്സ് വിദ്യാർത്ഥിനിയായ ഭർതൃമതിയെ വീടിന്റെ രണ്ടാംനിലയിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വനിതാ ലീഗ് നേതാവും, മുൻ തൃക്കരിപ്പൂർ പഞ്ചായത്തംഗവുമായ ഉടുമ്പുന്തല പുനത്തിൽ വീട്ടിൽ ഷഹർബാന്റെ മകൾ ഷിഫാനത്തിനനെയാണ് 21, ഇന്നലെ വൈകുന്നേരം 5 മണിക്ക് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഷിഫാനത്തിന്റെ ഭർത്താവ് അജ്മൽ വിളിച്ചറിയച്ചതനുസരിച്ച് മാതാവ് മുറി പരിശോധിച്ചപ്പോഴാണ് ഷിഫാനത്തിനെ കിടപ്പുമുറിയിലെ ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. മാതാവിന്റെ നിലവിളി കേട്ട് ഓടിയെത്തിയ അയൽക്കാർ ഉടൻതന്നെ യുവതിയെ കുരുക്കഴിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
2023 ജനുവരിയിലാണ് അജ്്മലും ഷിഫാനത്തും തമ്മിൽ വിവാഹിതരായത്. ഇന്നലെ അജ്്മൽ ഭാര്യയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല. ഇതേത്തുടർന്നാണ് ഇദ്ദേഹം ഭാര്യാമാതാവിനെ മൊബൈലിൽ വിളിച്ച് വിവരമറിയിച്ചത്. മൃതദേഹം തഹസിൽദാരുടെ മേൽനോട്ടത്തിൽ ഇൻക്വസ്റ്റ് നടത്തിയ ശേഷം പരിയാരം മെഡിുക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് കൈമാറി. സംഭവത്തിൽ ചന്തേര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. സഫ്്വാൻ, ഫൈസൽ എന്നിവരാണ് പരേതയുടെ സഹോദരങ്ങൾ.