പ്രഭാത സവാരിക്കിടെ  അധ്യാപകൻ വാഹനമിടിച്ച് മരിച്ചു

കാഞ്ഞങ്ങാട്: പ്രഭാത സവാരിക്കിടെ ചിത്രകലാ അധ്യാപകൻ  വാഹനമിടിച്ച് മരിച്ചു. കാഞ്ഞങ്ങാട് സൗത്തിലെ മാതോത്ത് അമ്പലത്തിന് സമീപം താമസിക്കുന്ന ശ്യാംസുധീറാണ് 58, മരിച്ചത്. ദേശീയപാത ഒറിക്സ് റസ്റ്റോറന്റിന്റെ മുൻവശത്ത് കൂടി നടക്കുകയായിരുന്ന ശ്യംസുധീറിനെ പിന്നിലൂടെ അമിത വേഗതയിൽ വന്ന പിക്കപ്പ് ഇടിക്കുകയായിരുന്നു.

ഇന്ന് രാവിലെ 7-15 മണിയോടെയായിരുന്നു അപകടം. ഗോവയിൽ നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് വാനാണ് ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ ശ്യാം സുധീറിനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചു. ജില്ലയിൽ അറിയിപ്പെടുന്ന ഷട്ടിൽ കളിക്കാരനാണ്. അപകടം വരുത്തിവെച്ച വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു.

പരേതരായ കല്ലുവളപ്പിൽ കരുണാരന്റെയും, മാധവിയമ്മയുടെയും മകനാണ്. മേൽപ്പറമ്പ് ദേളി സഅദിയയിലെ അധ്യാപകനാണ് ശ്യാംസുധീർ. ഭാര്യ : രജനി.(അധ്യാപിക കരിന്തളം കീഴ്്മാല ഏ.എൽ.പി. സ്കൂൾ). മക്കൾ : ശ്യാംസൂരജ്, ശ്യാംധീരജ് (വിദ്യാർത്ഥികൾ). സഹോദരങ്ങൾ : ശ്യാം പ്രകാശ്, ശ്യാംസദൻ, ശ്യാംസുനിൽ, ശ്യാം നിശ്ചൽ. സംഭവത്തിൽ പിക്കപ്പ് വാഹനമോടിച്ചയാൾക്കെതിരെ ഹോസ്ദുർഗ്ഗ് പോലീസ് കേസെടുത്തു.

LatestDaily

Read Previous

വൃദ്ധ കിണറില്‍ വീണ് മരിച്ചു

Read Next

പ്ലസ്ടു വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റിൽ