ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
ചിറ്റാരിക്കാൽ : ഇൗസ്റ്റ് എളേരി പഞ്ചായത്ത് ഓഫീസിലെ സീനിയർ ക്ലാർക്കിനെതിരെ വധഭീഷണി മുഴക്കിയ മുൻ പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ കേസ്. കോൺഗ്രസ് നേതാവും ഇൗസ്റ്റ് എളേരി മുൻ പഞ്ചായത്ത് പ്രസിഡണ്ടുമായ ജെയിംസ് പന്തമ്മാക്കലാണ് പഞ്ചായത്ത് ഓഫീസിലെ സീനിയർ ക്ലാർക്കായ നല്ലോംപുഴ കുന്നേൽ ഹൗസിൽ ജോർജ്ജ് കുട്ടി. ജി. കുന്നേലിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും, അശ്ലീല ഭാഷയിൽ തെറിവിളിക്കുകയും ചെയ്തത്.
ഇന്നലെ പകൽ 11 മണിക്ക് ഇൗസ്റ്റ് എളേരി പഞ്ചായത്ത് മീറ്റിംഗ് ഹാളിൽ നടന്ന സ്റ്റാന്റിംഗ് കമ്മിറ്റി യോഗത്തിനിടയിലാണ് ജയിംസ് പന്തമ്മാക്കൽ സീനിയർ ക്ലാർക്കിനെ ഭീഷണിപ്പെടുത്തിയത്. റോഡ് ഏറ്റെടുക്കുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് ബഹളത്തിൽ കലാശിച്ചത്. വികസന സമിതി സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും, സിപിഎം നേതാവുമായ കെ.കെ. മോഹനനെയും ജെയിംസ് പന്തമ്മാക്കൽ തെറിവിളിച്ചു.
ഇൗസ്റ്റ് എളേരി പഞ്ചായത്ത് മുനയംകുന്നിൽ നടത്താനുദ്ദേശിച്ച ഗ്രാമീണ ടൂറിസം പദ്ധതി പ്രദേശത്തെ റോഡ് ഏറ്റെടുക്കുന്നതിനെച്ചൊല്ലിയായിരുന്നു ഇന്നലെ നടന്ന യോഗത്തിൽ തർക്കമുണ്ടായത്. അജണ്ടയിലില്ലാത്ത വിഷയം ചർച്ച ചെയ്യുന്നത് വികസന കമ്മിറ്റി ചെയർമാനായ കെ.കെ. മോഹനൻ എതിർത്തിരുന്നു. ഇതാണ് ബഹളത്തിന് കാരണം. ഇൗസ്റ്റ് എളേരി പഞ്ചായത്ത് ഗ്രാമീണ ടൂറിസം പദ്ധതിയെച്ചൊല്ലിയുണ്ടായ തർക്കത്തിലാണ് ജെയിംസ് പന്തമ്മാക്കലിന് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജി വെക്കേണ്ടി വന്നത്.