ലൈംഗിക പീഡനക്കേസ്സിൽ മദ്രസ അധ്യാപകൻ റിമാന്റിൽ

സ്വന്തം ലേഖകൻ

തൃക്കരിപ്പൂർ: പതിനാറുകാരിയെ താമസ സ്ഥലത്തേക്ക് വിളിച്ചുവരുത്തി ലൈംഗിക പീഡനത്തിനിരയാക്കിയ മദ്രസാധ്യാപകൻ റിമാന്റിൽ. ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 16 കാരിയാണ് പീഡനത്തിനിരയായത്. പടന്നക്കാട് ഞാണിക്കടവ് കള്ളിയിൽ ഹൗസിൽ പി.കെ. കരീമിന്റെ മകനും തൃക്കരിപ്പൂർ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന മദ്രസ്സയിലെ അധ്യാപകനുമായ കെ. എൽ. ഉബൈദാണ് 26, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തൃക്കരിപ്പൂർ മണിയനൊടിയിലെ താമസ സ്ഥലത്തേക്ക് വിളിച്ചുവരുത്തി  പീഡനത്തിനിരയാക്കിയത്.           

പെൺകുട്ടിയുമായി പരിചയമുണ്ടായിരുന്ന ഉബൈദ് പരിചയം മുതലാക്കിയാണ് താമസ സ്ഥലത്തേക്ക് വിളിപ്പിച്ചത്. കോവിഡ് സമയത്ത് പെൺകുട്ടിക്ക് ഓൺലൈൻ വഴി മതപഠന ക്ലാസ്സെടുത്തതിന്റെ പരിചയത്തിലാണ് പ്രതി പെൺകുട്ടിയെ താമസ സ്ഥലത്തേക്ക് വിളിപ്പിച്ചത്. ഉസ്താദായതിനാൽ പെൺകുട്ടി സംശയമൊന്നുമില്ലാതെ ഉബൈദിന്റെ താമസ സ്ഥലത്തെത്തുകയായിരുന്നു.  രണ്ടര വർഷത്തോളമായി തൃക്കരിപ്പൂരിന് സമീപത്തെ മദ്രസ്സയിൽ അധ്യാപകനാണ് പ്രതി.

ആഗസ്ത് 2-ന് വ്യാഴാഴ്ച 2-45നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പീഡനത്തിനിരയായ പെൺകുട്ടി രക്ഷിതാക്കളെ വിവരമറിയിച്ചതിനെ തുടർന്ന് ചന്തേര പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ  പോലീസ് പോക്സോ വകുപ്പ് പ്രകാരം  കേസ്സെടുത്ത് എസ്ഐ, എം.വി. ശ്രീദാസിന്റെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു.

LatestDaily

Read Previous

വീണ് എല്ലൊടിഞ്ഞ ബംഗാളി യുവാവിന് സിട്ടാപ്പാനി ഉടമയുടെ കാരുണ്യം

Read Next

ഹമീദിന്റെ ബിരിയാണിക്ക് മൂന്നരപ്പതിറ്റാണ്ട്