ദേവികയ്ക്ക് ഭർത്താവും കുട്ടികളും

സ്റ്റാഫ് ലേഖകൻ

ബേക്കൽ: കാമുകൻ കഴുത്തറുത്ത് കൊല ചെയ്ത കാമുകി  ഉദുമ മുക്കുന്നോത്ത് കാവിനടുത്ത് താമസിക്കുന്ന ബ്യൂട്ടീഷ്യ ദേവികയ്ക്ക് 34, രണ്ട് കുട്ടികൾ. കൊലയാളി സതീശൻ  മൂന്നുവർഷം മുമ്പ് കല്ല്യാണം കഴിക്കാൻ ദേവികയെ അന്വേഷിച്ചിരുന്നുവെങ്കിലും, മറ്റു ചില കാരണങ്ങളാൽ വിവാഹം നടന്നില്ല.

ദേവികയെ പിന്നീട് ഉദുമയിലെ പ്രവാസി യുവാവ് രാജേഷ് വിവാഹം കഴിക്കുകയായിരുന്നു.  ഈ ബന്ധത്തിൽ രണ്ട് കുട്ടികൾ പിറന്നിട്ടും ദേവിക സതീശനുമായുള്ള ബന്ധം തുടർന്നു. കാസർകോട് പഴയ ബസ്്സ്റ്റാന്റിലുള്ള കെട്ടിടത്തിൽ മൈൻ എന്ന പേരിൽ ദേവികയ്ക്ക് ബ്യൂട്ടി പാർലർ വെച്ചു കൊടുത്തത് സതീശനാണ്. ഒന്നര ലക്ഷം രൂപയോളം കാമുകിയുടെ ബ്യൂട്ടി പാർലറിന് മുടക്കിയത് സതീശനാണ്.

കാസർകോട് കാനത്തൂർ അമ്മൻകോട് തേജസ്വിനി ഹൗസിംഗ് കോളനിയിലാണ് പ്രതി സതീശനും ഭാര്യ അനുവും   താമസിച്ചിരുന്നത്. അനുവിൽ സതീശന് ഒരു ചെറിയ  പെൺകുട്ടിയുണ്ട്.  അനുവിന്റെ പിതാവ് ഗോപിനാഥ് ഗൾഫിലാണ്. അനു എസിഏ ബിരുദ ധാരിണിയാണ്. ഷാഡോ എന്ന പേരിൽ കാസർകോട്ടും കാഞ്ഞങ്ങാട്ടും സതീശന് നല്ല നിലയിൽ നടന്നുപോകുന്ന സെക്യൂരിറ്റി സ്ഥാപനമുണ്ടായിരുന്നു.

കാസർകോട്ട് ഇരുപത്തിയഞ്ചും, കാഞ്ഞങ്ങാട്ട് നാൽപ്പത്തിയഞ്ചുംസെക്യൂരിറ്റി ജീവനക്കാരുള്ള സതീശന്റെ സ്ഥാപനം തകർച്ചയിലേക്ക് നീങ്ങിയത് ഇക്കഴിഞ്ഞ ഒരു വർഷത്തിനിടയിലാണ്. സതീശൻ അടുത്ത നാളുകളിൽ കാസർകോട്ടുള്ള കാമുകിയുടെ ബ്യൂട്ടി പാർലറിലാണ് അധികനേരവും ചിലവഴിക്കാറുള്ളത്.

ഈ വിവരം ഭാര്യ അനു അറിയുകയും മറ്റൊരു ബന്ധുവിനൊപ്പം അനു ബ്യൂട്ടിപാർലറിലെത്തി ദേവികയേയും സതീശനേയും പാർലറിൽ ഒരുമിച്ചു കണ്ടത് 3 മാസം മുമ്പാണ്. ഇതോടെ കുട്ടിയേയും കൊണ്ട് അനു കാനത്തൂരിലുള്ള സ്വന്തം വീട്ടിലേക്ക് പോയത് 3 മാസം മുമ്പാണ്. ഭാര്യ പിണങ്ങിപ്പോയതിന് ഉത്തരവാദി ദേവികയാണെന്ന് ആരോപിച്ച് സതീശൻ കാമുകിയെ വല്ലാതെ ശല്ല്യപ്പെടുത്തിയിരുന്നു.

ദേവിക  ഇതുസംബന്ധിച്ച് രണ്ടുമാസം മുമ്പ് മേൽപ്പറമ്പ പോലീസിൽ സതീശനെതിരെ പരാതി നൽകിയിരുന്നു. പോലീസ് സതീശനേയും ദേവികയേയും വിളിച്ചുവരുത്തി സംസാരിച്ച് കമിതാക്കൾ തമ്മിലുള്ള രഹസ്യ ബന്ധം ഏതാണ്ട് പറഞ്ഞു തീർത്തതാണ്. സതീശന്റെ കൈയ്യിലുള്ള ദേവികയുടെ പടങ്ങളും ചില കത്തുകളും മറ്റും പോലീസ് മുഖാന്തിരം ദേവികയ്ക്ക് തിരിച്ചു കൊടുത്തിരുന്നു.

ഭാര്യ പിണങ്ങിപ്പോയതിന് ശേഷം സതീശൻ വീണ്ടും ദേവികയുമായി അടുത്തു. ഇന്നലെ രാവിലെ കാഞ്ഞങ്ങാട് സ്മൃതി മണ്ഡപത്തിനടുത്ത് കമിതാക്കൾ ഇരുവരേയും കണ്ടവരുണ്ട്. രാവിലെ 11 മണിയോടെയാണ് സതീശനും  ദേവികയും ഒരുമിച്ച് ഫോർട്ട് വിഹാർ ഹോട്ടലിലെത്തിയത്.

ഹോട്ടൽ റിസപ്ഷനിലേക്ക് ആദ്യം എത്തിയത് സതീശനാണ്. ദേവിക മുറിയിലേക്ക് കയറിപ്പോകാൻ  ആദ്യം അൽപ്പം മടിക്കുകയും റിസപ്ഷന് പുറത്ത് നിൽക്കുകയും ചെയ്തപ്പോൾ സതീശൻ കാമുകിയെ കൈപിടിച്ച് സ്നേഹത്തിൽ ഹോട്ടലിന് മുകളിലേക്കുള്ള ചവിട്ടുപടികൾ കയറിപ്പോവുകയായിരുന്നു. ദേവികയുടെ മാതാവ് പ്രേമ. പിതാവ് ബാലകൃഷ്ണൻ വർഷങ്ങൾക്ക് മുമ്പ് മരണപ്പെട്ടു.

LatestDaily

Read Previous

കൊലയ്ക്ക് ഒരു മാസത്തെ തയ്യാറെടുപ്പ്

Read Next

18.5 ലക്ഷത്തിന്റെ കുഴൽപ്പണവേട്ട