കത്തി കീശയിലിട്ട് പ്രതി പോലീസിൽ കീഴടങ്ങി

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട്: കാമുകിയെ അതിക്രൂരമായി കഴുത്തറുത്തുകൊന്ന പ്രതി സതീശൻ ചോര പുരണ്ട കത്തി പാന്റ്സിന്റെ കീശയിൽ നിന്നാണ് പോലീസിന് എടുത്തു കൊടുത്തത്. ഹൊസ്ദുർഗ് പോലീസ് സ്റ്റേഷനിൽ ഇന്നലെ വൈകുന്നേരം 4 മണിയോടടുത്താണ് ഇൻസ്പെക്ടർ കെ.പി. ഷൈൻ മുമ്പാകെ പ്രതി സതീശൻ കീഴടങ്ങിയത്.

”ഞാനൊരു പെണ്ണിനെ കൊന്നു” എന്ന് മാത്രം സതീശൻ പറഞ്ഞപ്പോൾ പോലീസ് ഇൻസ്പെക്ടർ ആദ്യം വിശ്വസിച്ചില്ല. ഉടൻ പ്രതി സ്വന്തം പാന്റ്സിന്റെ  കീശയിൽ നിന്ന് രക്തം പുരണ്ട കഠാരയെടുത്ത് ഇൻസ്പെക്ടർക്ക് നൽകുകയായിരുന്നു.

സതീശൻ മെയ് 1 മുതലാണ് ഹോട്ടലിലെ 306-ാം നമ്പർ മുറിയിൽ താമസം തുടങ്ങിയത്. നേരത്തെ ഇതേ ഹോട്ടലിലെ 209-ാം നമ്പർ മുറിയിൽ പ്രതിദിനവാടകയിലാണ് താമസിച്ചത്. പ്രതിദിന വാടക കൂടിയതിനാൽ താഴത്തെ നിലയിൽ നിന്ന് പ്രതിമാസ വാടക 4000 രൂപ നിശ്ചയിച്ച് ഫോർട്ട് വിഹാർ ഹോട്ടലിന്റെ നാലാം നിലയിലെ 306-ാം നമ്പർ മുറിയിലേക്ക് മാറുകയായിരുന്നു.

LatestDaily

Read Previous

ഹോട്ടൽ മുറിയിൽ കാമുകിയെ കൊന്നത് കഴുത്തറുത്ത്

Read Next

കൊലയ്ക്ക് ഒരു മാസത്തെ തയ്യാറെടുപ്പ്