ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
പെരിയ: ഇലക്ട്രോണിക്സ് കടയിൽ അതിക്രമിച്ച് കയറി കടയുടമയേയും ജീവനക്കാരിയേയും മർദ്ദിച്ചുവെന്ന പരാതിയിൽ ബേക്കൽ പോലീസ് 2 പേർക്കെതിരെ കേസെടുത്തു ഇന്നലെ വൈകുന്നേരം 3 മണിക്കാണ് പെരിയ ടൗണിലെ ഇലക്ട്രോണിക്സ് കടയിൽ അതിക്രമിച്ച് കയറി രണ്ടംഗ സംഘം കടയുടമയായ പെരിയ മൊയോളം പെരിയനത്തെ കുഞ്ഞമ്പു മണിയാണിയുടെ മകൻ യദുകുമാർ കാർത്തികേയനെയും ജീവനക്കാരി മൂന്നാംകടവ് മുത്തനടുക്കം കരുണാലയത്തിലെ ദാമോദരന്റെ ഭാര്യ പി. കുസുമത്തെയും 45, മർദ്ദിച്ചത്.
യദുകുമാറിനെ കസേര കൊണ്ട് അടിക്കുന്നത് തടയാൻ ചെന്നപ്പോഴാണ് കുസുമത്തെ രണ്ടംഗ സംഘം മുടിക്ക് കുത്തിപ്പിടിച്ച് നിലത്തിട്ട് ചവിട്ടിയത്. കുസുമത്തിന്റെ പരാതിയിൽ ചെർക്കപ്പാറയിലെ സി.എം. കൊട്ടന്റെ മകൻ സഞ്ജിത്തിനും കൂട്ടാളിക്കുമെതിരെയാണ് ബേക്കൽ പോലീസ് കേസെടുത്തത്.
സഞ്ജിത്തിന്റെ പിതാവായ സി.എം. കൊട്ടന്റെ പരാതിയിൽ യദുവിനെതിരെ മറ്റൊരു കേസും ബേക്കൽ പോലീസ് രജിസ്റ്റർ ചെയ്തു. യദുവിന്റെ കടയിൽ നിന്നും ഫാൻ വാങ്ങിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ സി.എം. കൊട്ടന്റെ മക്കളായ സുജിത്ത്മോൻ, സഞ്ജിത്ത് എന്നിവരെ ജാതിപ്പേര് വിളിച്ച് അപമാനിച്ചുവെന്നാണ് പരാതി. പ്രസ്തുത പരാതിയിൽ എസ് സി എസ് ടി ആക്ട് അടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് കേസ്.