ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
കാഞ്ഞങ്ങാട്: സ്വകാര്യാശുപത്രിക്കെതിരെ ഡിവൈഎസ്പിക്ക് നൽകിയ പരാതിയിൽ കേസെടുക്കാതെ പോലീസ് ഉരുണ്ടു കളിച്ചതിനെത്തുടർന്ന് പരാതിക്കാരി ആരോഗ്യമന്ത്രിക്ക് പരാതി നൽകി. പിലിക്കോട് മടിവയൽ സ്വദേശിനിയായ വീട്ടമ്മ ചെറുവത്തൂരിലെ സ്വകാര്യാശുപത്രിക്കെതിരെ കാഞ്ഞങ്ങാട് ഡിവൈഎസ്പിക്ക് നൽകിയ പരാതിയിലാണ് തുടർ നടപടിയില്ലാത്തത്.
മടിവയലിലെ സ്റ്റിജീഷ്-ഷീബ ദമ്പതികളുടെ മകളും, കൂത്തുപറമ്പ് നിർമ്മലഗിരി കോളേജ് വിദ്യാർത്ഥിനിയുമായ ജിഷ്ണയ്ക്ക് ചെറുവത്തൂരിലെ സ്വകാര്യാശുപത്രിയിൽ നിന്നും നൽകിയ കുത്തിവെപ്പ് മാറിയതിനെത്തുടർന്ന് ദേഹാസ്വാസ്ഥ്യമുണ്ടായിരുന്നു. മാർച്ച് 19-നാണ് തല കറക്കത്തെത്തുടർന്ന് ജിഷ്ണയെ ചെറുവത്തൂർ ദേശീയപാതയോരത്തെ ആശുപത്രിയിലെത്തിച്ചത്. ഇവിടെ നിന്നും നൽകിയ കുത്തിവെപ്പിന് ശേഷം യുവതിയുടെ മുഖം വലിഞ്ഞുമുറുകുകയും, ശാരീരികാസ്വാസ്ഥ്യമുണ്ടാകുകയും ചെയ്തു.
പരിയാരം മെഡിക്കൽ കോളജിലെ ചികിത്സയ്ക്ക് ശേഷമാണ് ഇവരുടെ ആരോഗ്യനില ഭേദമായത്. 3 ദിവസത്തോളമാണ് ജിഷ്ണയ്ക്ക് പരിയാരം മെഡിക്കൽ കോളേജിൽ കഴിയേണ്ടി വന്നത്. പ്രസ്തുത വിഷയം ചൂണ്ടിക്കാട്ടി ആശുപത്രിക്കെതിരെ നടപടിയാവശ്യപ്പെട്ട് ജിഷ്ണയുടെ രക്ഷിതാക്കൾ കാഞ്ഞങ്ങാട് ഡിവൈഎസ്പിക്ക് നൽകിയ പരാതിയിൽ വിദ്യാർത്ഥിനിയുടെ മൊഴിയെടുത്തതിനപ്പുറം നടപടിയൊന്നുമുണ്ടായിട്ടില്ല.ഇതേത്തുടർന്നാണ് ജിഷ്ണ ആരോഗ്യമന്ത്രിക്ക് പരാതി നൽകി.