കേന്ദ്ര സര്‍വകലാശാല ആര്‍ എസ് എസിന്റെ കാര്യാലയമായി മാറി: രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി.

കാസര്‍കോട്: കഴിഞ്ഞ കുറേക്കാലമായി പെരിയയിലെ കേന്ദ്ര സര്‍വകലാശാല ആര്‍ എസ് എസിന്റെ കാര്യാലയമായി മാറിയിരിക്കുകയാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി പ്രസ്താവിച്ചു. ശനിയാഴ്ച സര്‍വകലാശാലയില്‍ നടക്കുന്ന ആറാമത് ബിരുദദാന ചടങ്ങിൽ നിന്ന് സ്ഥലം എംപി യെയും മറ്റ് ജനപ്രതിനിധികളെയും മാറ്റി നിർത്തുന്നത് കേന്ദ്ര സര്‍വകലാശാലയില്‍ കാലങ്ങളായി നടക്കുന്ന കാവിവത്ക്കരണത്തിന്റെ ഉദാഹരണമാണ്.

ജനാധിപത്യ മര്യാദ പാലിക്കാൻ തങ്ങൾ ഒരുക്കമല്ല എന്ന പ്രഖ്യാപനമാണ് സർവകലാശാലയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. രാജ്യത്തിന്റെ മഹത്തായ ജനാധിപത്യ പാരമ്പര്യത്തെ നിരന്തരം കശാപ്പു ചെയ്യുന്നതിൽ നിരന്തരം ആനന്ദം കണ്ടെത്തുകയാണ് കേന്ദ്ര സർവകലാശാല അധികൃതർ. സംഘപരിവാർ ശക്തികളെ പ്രീതിപ്പെടുത്തി സ്വജനപക്ഷപാതവും, അഴിമതിയും നടത്തി മുന്നോട്ടുപോകാം എന്ന് കരുതുന്നവരാണ് ഇതിനുപിന്നിൽ.

കഴിഞ്ഞവർഷവും രാഷ്ട്രപതി പങ്കെടുത്ത ബിരുദധാന ചടങ്ങിൽ നിന്ന് സ്ഥലം എംപിയെയും മറ്റ് ജനപ്രതിനിധികളെയും മാറ്റിനിർത്തിയിരുന്നു. നിരന്തരം ജനാധിപത്യ വ്യവസ്ഥിതിയെ അവഹേളിക്കുന്ന കേന്ദ്ര സർവകലാശാല അധികൃതർ മതേതര ജനാധിപത്യ ബോധമുള്ള ജനങ്ങൾ തിങ്ങിപ്പാർക്കുന്ന കേരളത്തിലാണ് കേരള കേന്ദ്രസർവകാശ സ്ഥിതി ചെയ്യുന്നതെന്ന് ഓർക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്ര സര്‍വകലാശാലയില്‍ വ്യാപക ക്രമക്കേടുകളും, സര്‍വകലാശാലയുടെ പ്രവര്‍ത്തനം സംബന്ധിച്ചും ഗുരുതരമായ ആരോപണങ്ങളുമാണ് ഉയരുന്നത്.  ഇവിടെ നടക്കുന്ന അഴിമതികളെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

LatestDaily

Read Previous

അതിഥിത്തൊഴിലാളികൾ കഞ്ചാവുമായി പിടിയിൽ

Read Next

പോക്സോ കേസ്: സ്‌കൂള്‍ ജീവനക്കാരന്  62 വര്‍ഷം തടവ്