ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
ഒടയംചാൽ : കല്ല്യോട്ട് കൃപേഷ്-ശരത്്ലാൽ അനുസ്മരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ബൈക്ക് റാലിയിൽ പങ്കെടുത്ത് തിരികെ പോകുകയായിരുന്ന യൂത്ത് കോൺഗ്രസ് ജില്ലാ സിക്രട്ടറിക്ക് മർദ്ദനമേറ്റു. ഇന്നലെ രാത്രി കോടോം എരുമക്കുളത്താണ് യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സിക്രട്ടറി മാലോം ചുള്ളി വാഴപ്ലാക്കൽ ഹൗസിലെ മാർട്ടിൻ ജോർജ്ജിനെ 31, പത്തംഗ സംഘം തടഞ്ഞുനിർത്തി മർദ്ദിച്ചത്.
പരിപാടിയിൽ പങ്കെടുത്ത് ബൈക്കിൽ തിരികെ പോകുന്നതിനിടെയാണ് എരുമക്കുളത്ത് കുഞ്ഞികൃഷ്ണൻ, രാഹുൽ, ദുർഗ്ഗാ രാജൻ, ശ്രീജിത്ത്, സുരേഷ്, ബാലകൃഷ്ണൻ, ഗോവിന്ദൻ, അജ്ഞാതരായ 3 പേർ എന്നിവരടങ്ങുന്ന സംഘം മാർട്ടിൻ ജോർജ്ജിനെ ഇരുമ്പ് വടി കൊണ്ടടിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത്. മർദ്ദനത്തിൽ പരിക്കേറ്റ മാർട്ടിൻ ജോർജ്ജിനെ കുന്നുമ്മൽ ദീപാ നഴ്്സിംഗ് ഹോമിൽ ചികിത്സയ്ക്ക് വിധേയമാക്കി. തന്നെ മർദ്ദിച്ചവർ സിപിഎം പ്രവർത്തകരാണെന്നാണ് മാർട്ടിൻ ജോർജ്ജിന്റെ ആരോപണം.