ബശീറിനെതിരെ വീണ്ടും ചാനൽ

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട് : മുസ്്ലീം ലീഗ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ടായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട കാഞ്ഞങ്ങാട്ട ബശീർ വെള്ളിക്കോത്തിനെതിരെ കാസർകോട്ടെ ബിഎൻസി ചാനൽ വീണ്ടും വാർത്തയും ചിത്രവും പുറത്തുവിട്ടു. ബശീറും ഉദുമ സ്വദേശിനിയായ യുവഭർതൃമതിയും തമ്മിലുള്ള  ലൈംഗിക ശൃംഗാരങ്ങളാണ് ഇന്ന് കാസർകോട്ടെ ബുർഹാൻ ന്യൂസ് ചാനൽ പുറത്തുവിട്ടത്.

ബശീർ വെള്ളിക്കോത്തിനെ കാഞ്ഞങ്ങാട് മണ്ഡലം മുസ്്ലീം ലീഗ് പ്രസിഡണ്ടായി വീണ്ടും തിരഞ്ഞെടുത്തതോടെയാണ് ബശീറിനെതിരായ ശൃംഗാര ശബ്ദങ്ങളുടെ ഒറിജിനൽ തന്നെ ബിഎൻസി ചാനൽ പുറത്തുവിട്ടത്. 2018-ൽ കാസർകോട്ട് റിയാസ് മൗലവി കുത്തേറ്റുമരിച്ച സംഭവ നാളിലാണ് യുവതിയോട് ബശീർ അശ്ലീലം സംസാരിച്ചത്.

യുവതിയുമായുള്ള ശൃംഗാര ശബ്ദരേഖ 2018-ൽ നാട്ടിലും പ്രവാസ ലോകത്തും പടർന്നു പിടിച്ചതിനെത്തുടർന്ന് ബശീർ മുസ്്ലീം ലീഗിന്റെ ഭാരവാഹിത്വം രാജിവെച്ചൊഴിഞ്ഞിരുന്നു. ഇപ്പോൾ വീണ്ടും മുസ്്ലീം ലീഗ് ഭാരവാഹിയായി ബശീറിനെ തെരഞ്ഞെടുത്തതോടെയാണ് ബിഎൻസി ചാനൽ പഴയ ശൃംഗാര ക്ലിപ്പുകൾ വീണ്ടും പുറത്തുവിട്ടത്.

LatestDaily

Read Previous

സിപിഎം സഹകരണാശുപത്രിയെക്കുറിച്ച് പരാതി

Read Next

വന്ദേ ഭാരത് ട്രെയിൻ കേരളത്തിലും