ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് : നടി ആക്രമിക്കപ്പെട്ട കേസ്സിൽ പ്രതിയായ നടൻ ദിലീപിന് വേണ്ടി മൊഴി മാറ്റണമെന്നാവശ്യപ്പെട്ട് സാക്ഷിയെ ലക്ഷങ്ങൾ നൽകി സ്വാധീനിക്കാൻ ശ്രമിക്കുകയും, വഴങ്ങാത്തതിനെ തുടർന്ന് സാക്ഷിയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത പ്രതിയെ കണ്ടെത്താൻ ബേക്കൽ പോലീസ് തമിഴ്നാട്ടിലേക്ക് പോകും.
ബേക്കൽ തൃക്കണ്ണാട് മലാംകുന്നിൽ താമസിക്കുന്ന, നടിയെ ആക്രമിച്ച കേസ്സിലെ പ്രധാനസാക്ഷികളിലൊരാളായ വിപിൻ ലാലിനെയും, യുവാവിന്റെ ബന്ധുക്കളെയും നേരിട്ടും ഫോണിലൂടെയും ഭീഷണിപ്പെടുത്തിയ കേസ്സിലാണ് പോലീസ് അന്വേഷണം തമിഴ്നാട്ടിലേക്ക് കൂടി വ്യാപിപ്പിച്ചത്.
വധഭീഷണിക്ക് മുമ്പ് നടന്ന ഗൂഢാലോചന തമിഴ്നാട്ടിലാണെന്ന് പോലീസ് ഉറപ്പിച്ചു. കഴിഞ്ഞ മാസം തമിഴ്നാട് സേലത്ത് പോലീസെത്തി വിപിൻ ലാലിനെ ഭീഷണിപ്പെടുത്താനുപയോഗിച്ച സിംകാർഡിന്റെ ഉടമയെ കണ്ടെത്തിയിരുന്നു.
തന്റെ സിംകാർഡ് ഒരാൾ വിലയ്ക്ക് വാങ്ങിയതാണെന്ന് തമിഴ്നാട്ടുകാരനായ യുവാവ് ബേക്കൽ പോലീസിനെ ധരിപ്പിച്ചിരുന്നു . തമിഴ്നാട്ടിൽ നടത്തിയ തിരച്ചിലിൽ സിം കാർഡ് വില കൊടുത്ത് വാങ്ങിയ ആളെ കണ്ടെത്താനായില്ല. ഇദ്ദേഹത്തെ കണ്ടെത്തുന്നതോടെ ദിലീപിന്റെ പേരിൽ വിപിൻലാലിനെ ഭീഷണിപ്പെടുത്തിയ സംഘത്തെ കണ്ടെത്താനാവും. സിംകാർഡ് വാങ്ങിയ ആളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
തമിഴ്നാട് പോലീസിന്റെ സഹായത്തോടെ സിം കാർഡ് വാങ്ങിയ ആളെ കണ്ടെത്താനാവുമെന്നാണ് ബേക്കൽ പോലീസിന്റെ പ്രതീക്ഷ. തമിഴ്നാട്ടിൽ നിന്നും സംഘടിപ്പിച്ച സിംകാർഡ് കേരളത്തിലെത്തിച്ച ശേഷമാണ് ഉപയോഗിച്ചതെന്ന് വ്യക്തമായി. ഭീഷണിക്ക് പിന്നിൽ മലയാളിയാണെന്നും കണ്ടെത്തിയിട്ടുണ്ട്.
നടി ആക്രമിക്കപ്പെട്ട സമയത്ത് ചെക്ക് കേസ്സിൽ ശിക്ഷിക്കപ്പെട്ട് കളമശ്ശേരി ജയിലിൽ കഴിയുകയായിരുന്നു വിപിൻ ലാൽ. ഇതിനിടയിലാണ് നടി ആക്രമണക്കേസ്സിൽ അറസ്റ്റിലായ സുനിൽകുമാറടക്കമുള്ളവരെ കളമശ്ശേരി ജയിലേക്ക് കോടതി റിമാന്റ് ചെയ്തത്. ഇവിടെ ദിലീപിനോട് പണം ആവശ്യപ്പെട്ട് സുനിൽകുമാർ എഴുതിയ കത്ത് തന്റെ സഹായത്തോടുകൂടിയായിരുന്നുവെന്നാണ് വിപിൻലാൽ അന്വേഷണസംഘത്തിന് നൽകിയ മൊഴി. ഈ മൊഴിമാറ്റണമെന്നാവശ്യപ്പെട്ടായിരുന്നു ഭീഷണി.