ഭാര്യയെ മർദ്ദിച്ച കേസ്സിൽ പ്രതിയായ ഭർത്താവ് തൂങ്ങിമരിച്ചു

സ്വന്തം ലേഖകൻ

തൃക്കരിപ്പൂർ : ഭാര്യയെ മർദ്ദിച്ച കേസ്സിൽ പ്രതിയായ ഭർത്താവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഉദിനൂർ എടച്ചാക്കൈ കോളിക്കരയിൽ താമസിക്കുന്ന ഏ.ജി. വിനോദ്കുമാറിനെയാണ് 53, ഇന്നലെ വൈകുന്നേരം വീട്ടുവരാന്തയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഭാര്യ തൃക്കരിപ്പൂർ ബീരിച്ചേരിയിലെ കെ. സാവിത്രിയുടെ പരാതിയിൽ വിനോദ്കുമാറിനെതിരെ ചന്തേര പോലീസ് കേസ്സ് റജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയെയും ഭാര്യാസഹോദരിയെയും മർദ്ദിച്ചെന്ന പരാതിയിലാണ് വിനോദ്കുമാറിനെതിരെ ചന്തേര പോലീസ് കേസെടുത്തത്.

ഭാര്യാഭർത്താക്കന്മാർ കുറേക്കാലമായി അകന്ന് കഴിയുകയായിരുന്നു. ഒരുവർഷം മുമ്പാണ് വിനോദ്കുമാർ കോളിക്കരയിൽ താമസത്തിനെത്തിയത്. ഇദ്ദേഹവും ഭാര്യ സാവിത്രിയും വെവ്വേറെ വീടുകളിലാണ് താമസം. ജനുവരി ഏഴിനാണ് വിനോദ്കുമാർ ഭാര്യയെ അവരുടെ വീട്ടിൽ അതിക്രമിച്ച് കയറി മർദ്ദിച്ചത്.

വിനോദ്കുമാറിന്റെ മൃതദേഹം ചന്തേര പോലീസ് ഇൻക്വസ്റ്റ് നടത്തി പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കി ബന്ധുക്കൾക്ക് കൈമാറി.സംഭവത്തിൽ ചന്തേര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

LatestDaily

Read Previous

യുവതിയുടെ വയറ്റിൽ നിന്ന് 12 കിലോ മുഴ നീക്കി

Read Next

ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ പേരിൽ ഭീഷണി