ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
നീലേശ്വരം: തദ്ദേശ സ്വയം ഭരണ സ്ഥാപന തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള എൽ ഡി എഫ് സീറ്റ് വിഭജനം നീലേശ്വരം നഗരസഭയിൽ പൂർത്തിയായി.
സി പി എം 29 വാർഡിലും, ഐ എൻ എൽ 2 വാർഡിലും സി പി ഐ ഒരു വാർഡിലും മത്സരിക്കും. ഐ എൻ എൽ മൂന്ന് സീറ്റും, സി പി ഐ രണ്ട് സീറ്റുമാണ് ഉഭയ കക്ഷി യോഗത്തിൽ ആവശ്യപ്പെട്ടത്. എന്നാൽ സി പി എം ഇത്രയും സീറ്റുകൾ അനുവദിച്ചില്ല. ഇന്ന് വൈകിട്ട് നീലേശ്വരം സി പി എം ഏരിയ കമ്മിറ്റി ഓഫീസിൽ നടക്കുന്ന എൽ ഡി എഫ് യോഗത്തിൽ ഘടകകക്ഷികളുടെ സീറ്റുകൾ വ്യക്തമാകും.
ആനച്ചാൽ, കോട്ടപ്പുറം, കരുവാച്ചേരി എന്നീ വാർഡുകളാണ് ഐ എൻ എൽ ആവശ്യപ്പെട്ടത്. ആനച്ചാലിന് പുറമെ തൈക്കടപ്പുറം ഭാഗത്താണ് രണ്ടാമത്തെ സീറ്റ് ഐ എൻ എലിന് നൽകുക. കോട്ടപ്പുറം മേഖലയിൽ രണ്ട് സീറ്റുകൾ നൽകാൻ കഴിയില്ലെന്ന് സി പി എം, ഐ എൻ എല്ലിനെ അറിയിച്ചു. കോട്ടപ്പുറത്തിന് പകരം കരുവാച്ചേരി എന്ന ആവശ്യത്തിൽ നിന്നും ഐ എൻ എൽ പിറകോട്ട് പോയിട്ടില്ല. കോട്ടപ്പുറത്തിന് വേണ്ടി ഐ എൻ എൽ ശക്തമായ സമ്മർദ്ദം ചെലുത്തുന്നുണ്ട്. കോട്ടപ്പുറം അല്ലെങ്കിൽ കരുവാച്ചേരി വാർഡ് ലഭിച്ചാൽ ഐ എൻ എൽ മുൻസിപ്പൽ പ്രസിഡണ്ട് ഏ.പി. അബ്ദുല്ല ഹാജിയോ, പി പി സി. റാഷിദോ സ്ഥാനാർത്ഥികളാകും. പി പി സി റാഷിദ് കഴിഞ്ഞ തവണ ഐ എൻ എൽ ന് വേണ്ടി കരുവാച്ചേരി വാർഡിൽ മത്സരിച്ചിരുന്നു. കോട്ടപ്പുറത്ത് മത്സരിക്കാൻ സി പി എം തീരുമാനിച്ചാൽ ഡി വൈ എഫ് ഐ പ്രവർത്തകരായ സഫീർ പുതിയാളമോ, റഹീം പി പി സി യോ മത്സരിക്കാനാണ് സാധ്യത. അടുത്ത ദിവസം കോട്ടപ്പുറത്ത് നടക്കുന്ന ഐ എൻ എൽ മുൻസിപ്പൽ യോഗത്തിൽ ഐ എൻ എൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും.
ഐ എൻ എല്ലിന്റെ ജില്ലയിലെ ശക്തി കേന്ദ്രമായ കോട്ടപ്പുറം ആനച്ചാലിൽ ഐഎന്‍എല്‍ തൃക്കരിപ്പൂര്‍ മണ്ഡലം സെക്രട്ടറി ശംഷുദീൻ അരിഞ്ചിറയാണ് എൽ ഡി എഫിന് വേണ്ടി മത്സരിക്കുക.
ഐ എൻ എൽ ജില്ല, മണ്ഡലം കമ്മിറ്റികളുടെ പൂർണ പിന്തുണ ശംഷുദീൻ അരിഞ്ചിറക്കുണ്ട്. അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകനായ ശംഷുദീൻ അരിഞ്ചിറ ഒരു വർഷം മുമ്പ് തന്നെ പ്രവർത്തനം സജീവമാക്കിയിരുന്നു. നിലവിൽ പേരോൽ ഡിവിഷനെയാണ് സി പി ഐ പ്രതിനിധീകരിക്കുന്നത്. എന്നാൽ ഈ തിരഞ്ഞെടുപ്പിൽ സി പി എമ്മിന്റെ കൈയ്യിലുള്ള പടിഞ്ഞാറ്റം കൊഴുവൽ വെസ്റ്റ് സി പി ഐ ക്ക് നൽകും.