ക്രിസ്മസ്–പുതുവത്സര ബംപർ: സമ്മാന ഘടനയിൽ വിശദീകരണം തേടി ധനമന്ത്രി

തിരുവനന്തപുരം: ക്രിസ്മസ്, പുതുവത്സര ബമ്പർ ഭാഗ്യക്കുറി സമ്മാന ഘടനയുമായി ബന്ധപ്പെട്ട ആശയക്കുഴപ്പത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ ലോട്ടറി ഡയറക്ടറോട് വിശദീകരണം തേടി. ഗസറ്റ് വിജ്ഞാപനത്തിലും ലോട്ടറിയിലും നൽകിയിരിക്കുന്ന സമ്മാന ഘടന വ്യത്യസ്തമാണ്. അച്ചടിയിൽ പിശകുണ്ടെന്ന് ലോട്ടറി വകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ഓണം ബമ്പർ ലോട്ടറിയുടെ ചുവടുപിടിച്ചാണ് ക്രിസ്മസ്-പുതുവത്സര ബമ്പർ ലോട്ടറി വിപണിയിൽ അവതരിപ്പിച്ചത്. 500 രൂപയ്ക്ക് വിറ്റ ഓണം ബമ്പറിന് ഒന്നാം സമ്മാനം 25 കോടി രൂപയും 400 രൂപ ടിക്കറ്റ് വിലയുള്ള ക്രിസ്മസ്-പുതുവത്സര ബമ്പറിന് 16 കോടി രൂപയുമായിരുന്നു സമ്മാനത്തുക തീരുമാനിച്ചിരുന്നത്.

മാത്രമല്ല ഗസറ്റ് വിജ്ഞാപനത്തിൽ ആറ് സീരീസുകൾ പറയുമ്പോൾ ടിക്കറ്റ് 10 സീരീസിലാണ്. വിജ്ഞാപനം അനുസരിച്ച് ഓരോ സീരീസിലും രണ്ട് രണ്ടാം സമ്മാനങ്ങൾ ഉണ്ടായിരിക്കും. എന്നിരുന്നാലും ടിക്കറ്റിൽ ഓരോ സീരീസിലും ഒരു സമ്മാനമാണ്. അവസാന നാലക്കത്തിന് 5,000 രൂപയ്ക്ക് പകരം അഞ്ച് അക്കത്തിനെന്നാണ് ടിക്കറ്റില്‍ എഴുതിയിരിക്കുന്നത്. ഇതിനുപുറമെ വിൽപ്പനക്കാർക്ക് നൽകുന്ന കമ്മീഷൻ 3 രൂപയിലധികം കുറച്ചിട്ടുണ്ട്.

K editor

Read Previous

മനുഷ്യാവകാശപ്രവർത്തകൻ ആനന്ദ് തേൽതുംബ്ഡെയുടെ ജാമ്യം സുപ്രീംകോടതി ശരിവെച്ചു

Read Next

‘സ്പോർട്സ് വേറെ, മതം വേറെ’; കൂട്ടിക്കുഴയ്ക്കരുതെന്ന് കായികമന്ത്രി