ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കണ്ണൂർ ജയില്‍ സൂപ്രണ്ട് നേരിട്ട് ഹാജരാകണം സിബിഐ കോടതി
കൊച്ചി: പെരിയ ഇരട്ടക്കൊകേസിലെ മുഖ്യപ്രതിക്ക് ചട്ടം ലംഘിച്ച് ആയുർവ്വേദ ചികിത്സ. ഒന്നാം പ്രതിയും സിപിഎം നേതാവുമായ പീതാംബരനാണ് ചട്ടം ലഘിച്ച് 40 ദിവസത്തെ ആയുർവ്വേദ ചികിത്സ നല്‍കിയത്.
സംഭവത്തില്‍ കണ്ണൂര്‍ ജയില്‍ സൂപ്രണ്ടിനോട് നേരിട്ട് ഹാജരാകാന്‍ സിബിഐ കോടതി നോട്ടീസയച്ചു. നവംബർ 22-ന് ഹാജരായി വിശദീകരണം നല്‍കാനാണ് നിര്‍ദ്ദേശം. 2019 ഫെബ്രുവരി 17-നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും പെരിയ കല്ല്യോട്ട് കൊല്ലപ്പെട്ടത്. 2019 സെപ്റ്റംബറിലാണ് അന്വേഷണം സിബിഐക്ക് വിട്ടത്.
സിപിഎം നേതാവും മുന്‍ എംഎൽഏയുമായ കെ.വി കുഞ്ഞിരാമന് ഉള്‍പ്പെടെ 21 പേരാണ് സിബിഐ കേസ്സില്‍ പ്രതിസ്ഥാനത്തുള്ളത്. നേതാക്കള്‍ ഉള്പ്പെടെഅറസ്റ്റിലാവുകയും ചെയ്തു. പ്രതികളിൽ കെ.വി. കുഞ്ഞിരാമനെ കൊച്ചി സിബിഐ കോടതി റിമാൻഡ് തടവിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഗൂഢാലോചന, കൊലപാതകം, തെളിവ് നശിപ്പിക്കല്‍, സംഘം ചേരല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
19 പേര്‍ക്കെതിരെ കൊലപാതക കുറ്റവും ഗൂഢാലോചന കുറ്റവും ചുമത്തി. അഞ്ച് പേര്‍ക്കെതിരേ തെളിവ് നശിപ്പിച്ചതിനും പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതിനുമാണ് കേസ്. പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചുവെന്ന കുറ്റമാണ് മുന്‍ എംഎല്‍എ കെ.വി. കുഞ്ഞിരാമനെതിരെ ചുമത്തിയിട്ടുള്ളത്.