ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ബസ് കാത്തു നിന്ന പതിനേഴുകാരിയെ പീഡിപ്പിച്ചത് സ്മൃതി മണ്ഡപത്തിനടുത്തുള്ള ഇടവഴിയിൽ
കാഞ്ഞങ്ങാട് : കംപ്യൂട്ടർ വിദ്യാർത്ഥിനിയായ പതിനേഴു കാരിയെ കാഞ്ഞങ്ങാട്ടും , കോളിച്ചാൽ മാനടുക്കത്ത് ഒാട്ടോയിലും, ലൈംഗികമായി പീഡിപ്പിച്ചു. പെൺകുട്ടിയെ തെറ്റിദ്ധരിപ്പിച്ച് കൊണ്ടു പോയി പീഡിപ്പിച്ച പ്രതികളുടെ എണ്ണം മൂന്നായി.
പെൺകുട്ടിയെ ഗർഭിണിയാക്കിയ കേസ്സിൽ പനത്തടി സ്വദേശി രാഘവനെയാണ് 60,ആദ്യം രാജപുരം പോലീസ് അറസ്റ്റ് ചെയ്തത്. പീഡനത്തിനിരയായ പെൺകുട്ടിയെ പോലീസ് ചോദ്യം ചെയ്തപ്പോൾ ആദ്യമൊന്നും, കൂടുതൽ പേർ പീഡിപ്പിച്ച വിവരം അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നില്ല. വീണ്ടും ചോദ്യം ചെയ്യുകയും കൗൺസിലിംഗിന് വിധേയമാക്കുകയും ചെയ്തതോടെയാണ് രണ്ടു പേർ കൂടി പീഡിപ്പിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തിയത്.
2019 നവമ്പർ മാസം കാഞ്ഞങ്ങാട്ട് കംപ്യൂട്ടർ പഠനത്തിനെത്തിയ വിദ്യാർത്ഥിനി ക്ലാസ്സ് കഴിഞ്ഞ് വൈകീട്ട് വീട്ടിലേക്ക് പോകാൻ കാഞ്ഞങ്ങാട് ബസ്സ് സ്റ്റാന്റിലെത്തിയപ്പോൾ, ബസ് ക്ലീനർ, സ്മൃതിമണ്ഡപത്തിനടുത്തുള്ള രഹസ്യയിടത്ത് കൊണ്ടു പോയി പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടിയുടെ പരാതി.സമയം രാത്രി 8 മണി കഴിഞ്ഞതോടെ പാണത്തൂരിലേക്ക് പോകുന്ന അവസാനത്തെ കെ.എസ്. ആർ. ടി. സി ബസ്സിൽ വീട്ടിലേക്ക് കയറ്റി വിടുകയായിരുന്നു. തന്നെ കാഞ്ഞങ്ങാട്ട് പീഡിപ്പിച്ചയാൾ മുമ്പ് ബസ്സിൽ ക്ലീനറായി ജോലി ചെയ്യുന്നത് കണ്ടിട്ടുണ്ടെന്നും, ബാബുരാജാണ് , പേരെന്നുല്ലാതെ , സ്ഥലമോ മറ്റു വിവരമോ അറിയില്ലെന്നും പെൺകുട്ടി പോലീസിന് മൊഴിനൽകി.
മാർച്ച് മാസത്തിൽ മാനടുക്കത്താണ് ഒാട്ടോയിൽ രഞ്ജിത്തെന്ന ഒാട്ടോഡ്രൈവർ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചത് . രഞ്ജിത്തിന്റെ സ്ഥലമോ മറ്റ് വിവരമോ പെൺകുട്ടിക്കറിയില്ല. മൂന്ന് കേസുകൾ രാജപുരം പോലീസ് പീഡനവുമായി ബന്ധപ്പെട്ട് റജിസ്റ്റർ ചെയ്തു. ഒരു കേസിൽ പീഡനം നടന്നത് കാഞ്ഞങ്ങാട്ടായതിനാൽ പ്രസ്തുത കേസിൽ തുടർ അന്വേഷണത്തിന് ഹൊസ്ദുർഗ് പോലീസിന് കൈമാറി.