ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
വിദ്യാനഗർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച ശേഷം ലൈംഗിക പീഡനത്തിനിരയാക്കുകയും മറ്റ് പലർക്കും കാഴ്ച വെയ്ക്കുകയും ചെയ്ത സംഭവത്തിൽ 3 പ്രതികളെക്കൂടി പിടികിട്ടാനുണ്ടെന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി, സതീശൻ ആലക്കാൽ വ്യക്തമാക്കി.
പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് ബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ 10 പേരാണ് റിമാന്റിലുള്ളത്. പ്രതിപ്പട്ടികയിലുള്ള 3 പേർക്ക് അന്വേഷണം ഉൗർജ്ജിതമാക്കിയതായി ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പറഞ്ഞു.
വിദ്യാനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെൺകുട്ടിയാണ് പ്രണയവലയിൽക്കുടുങ്ങി കൂട്ടബലാത്സംഗത്തിനിരയായത്. ക്വാർട്ടേഴ്സിൽ താമസിക്കുന്ന പതിനേഴുകാരിയെ കാമുകൻ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും പലർക്കും കാഴ്ച വെക്കുകയും ചെയ്തുവെന്നാണ് കേസ്സ്.
കണ്ണൂർ, കാസർകോട്, എറണാകുളം, കോഴിക്കോട് ഭാഗങ്ങളിലെ വിവിധ ലോഡ്ജുകളിലെത്തിച്ചാണ് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ജുലായ് 31-ന് പെൺകുട്ടിയെ കാണാതായത് സംബന്ധിച്ചുള്ള പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് കൂട്ടബലാത്സംഗത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്.