ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
നീലേശ്വരം : പതിമൂന്ന് വയസ്സുള്ള മകളെയുപേക്ഷിച്ച് കാമുകനായ മരുമകനൊപ്പം ഒളിച്ചോടിയ യുവതിക്കും കാമുകനുമെതിരെ ബാലാവകാശ നിയമനുസരിച്ച് ഹൊസ്ദുർഗ് പോലീസ് കേസ്സെടുത്തു. മരക്കാപ്പ് കടപ്പുറം പ്രിയേഷിന്റെ ഭാര്യ ഷിജിയാണ് 35, ഭർത്താവിന്റെ സഹോദരിയുടെ മകനായ മരക്കാപ്പ് കടപ്പുറത്തെ രഞ്ജിലിനൊപ്പം 30, വീടു വിട്ടത്. എട്ടാം തരം വിദ്യാർത്ഥിനിയായ സ്വന്തം മകളെ വീട്ടിലുപേക്ഷിച്ചാണ് യുവതി ഭർതൃസഹോദരിയുടെ മകനൊപ്പം വീടുവിട്ടത്.
യുവതിയുടെ ഭർത്താവ് പ്രിയേഷ് സ്വന്തം മകളോടൊപ്പം ഇന്നലെ ഹൊസ്ദുർഗ്ഗ് പോലീസിലെത്തുകയും കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം, കേസ്സെടുക്കുകയുമായിരുന്നു. പ്രായപൂർത്തിയാകാത്ത മകളെ സംരക്ഷിക്കാതെ ഉപേക്ഷിച്ചുെവന്ന കുറ്റത്തിനാണ് മാതാവിനും കാമുകനുമെതിരെ കേസ്സെടുത്തത്. ഗൾഫിലായിരുന്ന പ്രിയേഷ് അടുത്തിടെയാണ് നാട്ടിലെത്തിയത്. മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഷിജി ക്കും രഞ്ജിലിനുമെതിരെയുള്ള എഫ്ഐആറിൽ പോലീസ് രേഖപ്പെടുത്തിയിട്ടുള്ളത്. നീലേശ്വരം ബങ്കളം മൂലായിപള്ളി സ്വദേശിനിയാണ് ഷിജി. രഞ്ജിൽ വെൽഡിംഗ് തൊഴിലാളിയാണ്.