ബസ്സിൽ വിദ്യാർത്ഥിനികളെ ദേഹത്ത് പിടിച്ച കൂട്ടക്കനി പ്രതികൾ റിമാന്റിൽ

സ്വന്തം ലേഖകൻ

നീലേശ്വരം: ബസ് യാത്രയ്ക്കിടെ പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച ബന്ധുക്കൾ റിമാന്റിൽ. ട്യൂഷൻ കഴിഞ്ഞ് തിരികെ പോകുകയായിരുന്ന വിദ്യാർത്ഥിനികളെ ബസ്സിനുള്ളിൽ പീഡിപ്പിക്കാൻ ശ്രമിച്ച ബേക്കൽ കൂട്ടക്കനി സ്വദേശികളാണ് പോക്സോ കേസ്സിൽ റിമാന്റിലായത്.

ബസ്സിനുള്ളിൽ വിദ്യാർത്ഥിനികളോട് മോശമായി പെരുമാറിയ ഇരുവരെയും സഹയാത്രക്കാരാണ് കൈയ്യോടെ പിടികൂടിയത്. തുടർന്ന് സ്വകാര്യ ബസ് ജീവനക്കാർ യാത്രക്കാർ സഹിതം ബസ് നീലേശ്വരം പോലീസ് സ്റ്റേഷനിലെത്തിച്ചു. പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പെൺകുട്ടികളെ ശല്യം  ചെയ്തത് ബേക്കൽ കൂട്ടക്കനി സ്കൂളിന് സമീപം പാക്കത്തെ കാർപെന്റർ തൊഴിലാളികളായ പി.ഏ. അശോകൻ 54, ബി. ഷിജു 34 എന്നിവരാണെന്ന് തിരിച്ചറിഞ്ഞത്.

വിദ്യാർത്ഥിനികളെ പീഡിപ്പിക്കാൻ ശ്രമിച്ച ഇരുവരും ബന്ധുക്കളാണ്. ഇരുവർക്കുമെതിരെ നീലേശ്വരം പോലീസ് പോക്സോ ചുമത്തി കേസ്സെടുക്കുകയും, എസ്ഐ, ശ്രീജേഷ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുകയുമായിരുന്നു. കോടതി ഇരുവരെയും റിമാന്റിൽ വെക്കാൻ ഉത്തരവിട്ടതോടെ പ്രതികളെ ജില്ലാ ജയിലിലടച്ചു.

ഇരുവരുടെയും ശല്യം സഹിക്കാതെ വന്നതോടെ വിദ്യാർത്ഥിനികൾ ബഹളമുണ്ടാക്കിയതാണ് സംഭവം പുറത്തറിയാൻ കാരണം. പെൺകുട്ടികളുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതികൾ വിദ്യാർത്ഥിനികളുടെ ശരീര ഭാഗങ്ങൾ കയറിപ്പിടിച്ചുവെന്നാണ് പരാതി.

LatestDaily

Read Previous

ആര്യ രാജേന്ദ്രനും ആനാവൂര്‍ നാഗപ്പനും വിജിലന്‍സിന് മൊഴി നൽകി

Read Next

താന്‍ ക്ഷീണിതനാവാത്തതിന്റെ രഹസ്യം ദിവസേന ഉള്ളിലാക്കുന്ന ‘2-3 കിലോ അധിക്ഷേപ’മെന്ന് മോദി