ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്റ്റാഫ് ലേഖകൻ
കാഞ്ഞങ്ങാട്: പുതിയകോട്ടയിൽ പൂജാ മഹോത്സവ രാത്രിയിൽ ഇരുവിഭാഗം ഗൗഢ സാരസ്വത ബ്രാഹ്മണർ തമ്മിൽ നടന്ന പാതിരാത്തല്ല് കേസ് വരാതെ ഒതുക്കാൻ നീക്കം. നവംബർ – 8ന് പുലർച്ചെ 12 മണിക്കും ഒരു മണിക്കും മദ്ധ്യേയാണ് പുതിയകോട്ട ചന്ത റോഡിലും ജംഗ്ഷനിലും പതിനഞ്ചു മിനിറ്റുകൾ നീണ്ട തല്ല് നടന്നത്.
പൂജാ മഹോത്സവത്തിന് പടക്കം പൊട്ടിക്കാനുള്ള അധികാരം തങ്ങൾക്കാണെന്ന് ഒരു വിഭാഗം ബിജെപി പ്രവർത്തകരായ ഗൗഢ സാരസ്വത ബ്രാഹ്മണർ ഉന്നയിച്ചതാണ് പാതിരാത്തല്ലിൽ കലാശിച്ചത്.
അടികൊടുത്തവരെയും, കൊണ്ടവരെയും ഇന്നലെ പോലീസ് ഇൻസ്പെക്ടർ കെ.പി. ഷൈൻ വിളിപ്പിച്ചുവെങ്കിലും അടി കൊടുത്തവരും കൊണ്ടവരും ഒഴിഞ്ഞുമാറി. ബിജെപി കൗൺസിലർ എം. ബൽരാജും മക്കളും ഒരു ഭാഗത്ത് നിലയുറപ്പിച്ചാണ് അടിക്ക് നേതൃത്വം നൽകിയത്. ബ്രാഹ്മണരുടെ കൂട്ടത്തല്ല് നഗരത്തിൽ വലിയ ചർച്ചയാണ്. പൂജാ ഉത്സവം കാണാൻ രാത്രിയിലെത്തിയ സ്ത്രീകളും കുട്ടികളും തല്ലുകണ്ട് പേടിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.