വിസിമാരുടെ രാജി ആവശ്യപ്പെട്ട ഗവര്‍ണറുടെ നടപടിക്ക് എതിരെ വിമര്‍ശനവുമായി എം എ ബേബി

തിരുവനന്തപുരം: ഒമ്പത് വി.സിമാരുടെ രാജി ആവശ്യപ്പെട്ടുള്ള ഗവർണറുടെ നീക്കത്തെ വിമർശിച്ച് എം.എ ബേബി. ഓരോ കാരണങ്ങൾ ഉണ്ടാക്കി ഗവർണർ സർക്കാരുമായി ഏറ്റുമുട്ടുകയാണ്. കേന്ദ്രത്തിലെ ഉദ്യോഗസ്ഥനെപ്പോലെയാണ് ഗവർണർ പെരുമാറുന്നതെന്നും എം.എ ബേബി ആരോപിച്ചു. ഗവർണറുടെ അനുമതിയോടെയാണ് വി.സിമാരുടെ നിയമനം നടത്തിയതെന്നും എം.എ ബേബി പറഞ്ഞു.

ഒമ്പത് സർവകലാശാലകളിലെ വി.സിമാർക്ക് നാളെ തന്നെ രാജി സമർപ്പിക്കാൻ ഗവർണർ നിർദേശം നൽകിയിരുന്നു. യു.ജി.സി ചട്ടങ്ങൾ പാലിക്കാത്തതിന് സാങ്കേതിക സർവകലാശാല വി.സിയുടെ നിയമനം റദ്ദാക്കിയ സുപ്രീം കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിലാണ് ഗവർണറുടെ അസാധാരണ നീക്കം. കേരള സർവകലാശാല, എംജി സർവകലാശാല, കൊച്ചിൻ സർവകലാശാല, ഫിഷറീസ് സർവകലാശാല, കണ്ണൂർ സർവകലാശാല, സാങ്കേതിക സർവകലാശാല, ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല, കാലിക്കറ്റ് സർവകലാശാല, മലയാളം സർവകലാശാല എന്നിവിടങ്ങളിലെ വി.സിമാരാണ് രാജിവെക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

രാജിക്കത്ത് നാളെ രാവിലെ 11.30ന് രാജ്ഭവന് കൈമാറണം. യു.ജി.സി മാനദണ്ഡങ്ങൾ ലംഘിച്ചാണ് നിയമനം നടത്തിയതെന്ന് രാജ്ഭവൻ വ്യക്തമാക്കി. ഒരൊറ്റ പേരിന്റെ ശുപാർശയിലാണ് അഞ്ച് വി.സിമാരെ നിയമിച്ചത്. നാലുപേരെ നിയമിക്കാനുള്ള സെർച്ച് കമ്മിറ്റിയിൽ അക്കാദമിക്കുകൾ ഇല്ലെന്നാണ് രാജ്ഭവന്‍റെ വിശദീകരണം.

K editor

Read Previous

കേരളത്തിലേത് രാജ്യത്തെ ഏറ്റവും മികച്ച പൊലീസിങ്: മുഖ്യമന്ത്രി

Read Next

പ്രതീക്ഷയുയർത്തി ട്രെയ്‌ലർ; ‘കുമാരി’ ഒക്ടോബർ 28ന് തിയേറ്ററുകളിൽ എത്തും.