എലിപ്പനി രോഗ നിര്‍ണയം വേഗത്തിലാക്കാൻ 9 ലാബുകളില്‍ ലെപ്‌റ്റോ-ആര്‍ടിപിസിആര്‍ പരിശോധന

തിരുവനന്തപുരം: എലിപ്പനി സ്ഥിരീകരണം വേഗത്തിലാക്കാൻ സംസ്ഥാനത്തെ ഒമ്പത് സർക്കാർ ലാബുകളിൽ ലെപ്റ്റോസ്പൈറോസിസ് ആർടിപിസിആർ പരിശോധന നടത്താൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. എലിപ്പനി ബാധിച്ചവരെ എത്രയും വേഗം കണ്ടെത്തി ചികിത്സിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനാണ് ലെപ്റ്റോസ്പൈറോസിസ് ആർടിപിസിആർ പരിശോധന നടത്തുന്നത്. രോഗം ബാധിച്ച് മൂന്നോ നാലോ ദിവസത്തിനുള്ളിൽ പരിശോധന നടത്തിയാലും എലിപ്പനിയാണോ എന്ന് കണ്ടെത്താൻ കഴിയുമെന്നതാണ് ഈ പരിശോധനയുടെ പ്രത്യേകത.

എല്ലാ ജില്ലകളിലും ഈ സേവനം ലഭ്യമാകുന്ന തരത്തിൽ എസ്ഒപി (സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ) ഇഷ്യൂ ചെയ്തു. സാമ്പിൾ ശേഖരണം മുതൽ പരിശോധനാ ഫലങ്ങൾ ലഭ്യമാക്കുന്നത് വരെ പാലിക്കേണ്ട മാനദണ്ഡങ്ങൾ എസ്ഒപിയിൽ അടങ്ങിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. നിലവിൽ എല്ലാ മെഡിക്കൽ കോളേജുകളിലും പ്രധാന സർക്കാർ ആശുപത്രികളിലും പൊതുജനാരോഗ്യ ലാബുകളിലും എലിപ്പനി നിർണ്ണയിക്കുന്നതിനുള്ള ഐജിഎം എലിസ പരിശോധന നടത്തുന്നുണ്ട്. 

ബാക്ടീരിയ ഒരു വ്യക്തിയുടെ ശരീരത്തിൽ പ്രവേശിച്ച് ഏഴ് ദിവസത്തിന് ശേഷം മാത്രമേ ഈ പരിശോധനയിലൂടെ എലിപ്പനി കണ്ടെത്താൻ കഴിയൂ. അതേസമയം, രോഗം ബാധിച്ച് മൂന്നോ നാലോ ദിവസത്തിനുള്ളിൽ ലെപ്റ്റോസ്പൈറോസിസ് ആർടിപിസിആർ പരിശോധനയിലൂടെ എലിപ്പനി കണ്ടെത്തിയാൽ കണ്ടെത്താൻ കഴിയും. ഇതോടെ എലിപ്പനിക്കുള്ള ചികിത്സ വളരെ വേഗത്തിൽ ആരംഭിക്കാൻ കഴിയും.

K editor

Read Previous

സച്ചിൻദേവ് എംഎൽഎയുടെ കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരായ അച്ഛനും മകൾക്കും പരിക്ക്

Read Next

കാഞ്ഞങ്ങാട്ട് തകർപ്പൻ അനധികൃത വ്യാപാരം, നടപടിയെടുക്കാതെ നഗരസഭ നോക്കിച്ചിരിക്കുന്നു